സഹകരണ നിയമ ഭേദഗതി പാസാക്കി

തിരുവനതപുരം : സഹകരണ നിയമ ഭേദഗതി നിയമസഭ പാസാക്കി . പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയാണ് സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതെന്ന് സഹകരണം, രജിസ്‌ട്രേഷന്‍, സാംസ്‌കാരികം മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിൻ  കീഴിലുള്ള സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് അപ്പെക്‌സ് സംഘത്തില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിന് കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനാണ് ഭേദഗതി വരുത്തുന്നത്.മേഖലാ യൂണിയനില്‍ അംഗങ്ങളായ പ്രാഥമിക സംഘം പ്രസിഡന്റ്മാര്‍ക്കാണ് വോട്ടവകാശമുള്ളത്. നേരത്തെ നിയമം ഭേദഗതി ചെയ്തപ്പോള്‍ വ്യക്തമാക്കാതിരുന്ന സാഹചര്യത്തില്‍ ആണ്  വീണ്ടും ഭേദഗതിയായി കൊണ്ടു വന്നതെന്നും മന്ത്രി പറഞ്ഞു.
 ഇതോടെ എല്ലാ പ്രാഥമിക സംഘങ്ങളിലെ പ്രതിനിധികള്‍ക്കും വോട്ടവകാശം ഉറപ്പാകും.  അംഗത്വത്തിനും ഭാരവാഹി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനും കറവ മൃഗം വേണമെന്നും 90 ദിവസം 120 ലിറ്റര്‍ പാല്‍ സൊസൈറ്റിയില്‍ നല്‍കണമെന്നും നിയമത്തില്‍ ഉള്‍പ്പെടുത്തി. ഇതിനു പുറമെ ക്ഷീരമേഖലയില്‍ ഏറ്റവും അധികം പണിയെടുക്കുന്ന വനിതകളെ സഹകരണ സംഘത്തിന്റെ ഭാരവാഹിത്വത്തിലേയ്ക്ക് കൊണ്ടു വരുന്നതിനായി പ്രസിഡന്റോ വൈസ് പ്രസിഡന്റോ വനിത ആയിരിക്കണമെന്ന വ്യവസ്ഥയും, ഇതിനു പുറമെ സോഷ്യല്‍ ഓഡിറ്റും നിര്‍ബന്ധമാക്കിയാതായി വി .എൻ .വാസവൻ പറഞ്ഞു.




0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click