സഹകരണ മേഖല ഇന്ന് പല തരത്തിലുള്ള വിചാരണകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സഹകരണമേഖയെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള കാര്യങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സഹകാരികൾ തന്നെ ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. ഈ സാഹചര്യത്തിൽ സഹകാരികളുടെ ശബ്ദമാവുകയാണ് സഹകരണരംഗം ന്യൂസ്.
പ്രമുഖ സഹകാരിയും തിരുത്തിപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ പി.വി ലാജു സംസാരിക്കുന്നു.
ഒറ്റപ്പെട്ട സംഭവങ്ങളെ ഊതി വീർപ്പിക്കുന്ന പ്രവണതക്ക് തടയിട്ടില്ലെങ്കിൽ സഹകരണ മേഖലയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകും.കാര്യക്ഷമമായ രീതിയിൽ നിയമ ഭേദഗതി വരുത്തേണ്ടത് അത്യാവശ്യമാണ്.ഭേദഗതി ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചല്ല ,സഹകരണ മേഖലക്ക് മൊത്തത്തിൽ ഗുണകരമായ തരത്തിലാണ് വരുത്തേണ്ടത്.അതുപോലെ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കേണ്ടതുണ്ട്.ബാങ്കുകൾ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ നേതൃത്വം ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്ന പ്രവണതക്ക് തടയിടുന്നതിനായി നിയമ പോരായ്മകൾ കുറ്റമറ്റതാക്കണം.സഹകരണ മേഖലയുടെ മൊത്തം കുടിശ്ശിക വളരെ വലുതാണ് അത് തിരിച്ചു പിടിക്കുന്നതിനായിട്ട് ഉദ്യോഗസ്ഥന്മാരോ ,സെയിൽ ഓഫീസർമാരോ അക്കാര്യത്തിൽ സഹകരണ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പോകുന്നില്ല എന്നതും യാഥാർഥ്യമാണ് സഹകരണ മേഖലയിൽ പ്രതിസന്ധി എന്ന് പറഞ് കുടിശ്ശിക രൂക്ഷമാവുകയും നിക്ഷേപങ്ങൾ പിൻ വലിക്കാനായി ആളുകൾ വരികയും ചെയ്താൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.ഒറ്റയടിക്ക് നിക്ഷേപങ്ങൾ പിൻവലിക്കാനായി വന്നാൽ അത് കൊടുക്കാൻ സാധിക്കാതെ വരും .അപ്പോൾ അത് ബാങ്കിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.