സഹകരണസംഘങ്ങള്‍ വിവരാവകാശ നിയമത്തിനു കീഴില്‍ വരില്ല - മദ്രാസ് ഹൈക്കോടതി

തിരുവാരൂര്‍ ജില്ലയിലെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘം പ്രസിഡന്റാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. പലിശരഹിത വായ്പകള്‍ നല്‍കിയിട്ടുള്ള കര്‍ഷകരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്.

സഹകരണസംഘം എന്നതു നിയമത്താൽ രൂപീകൃതമായ  പരമാധികാരമുള്ള സ്ഥാപനമല്ലെന്നും ഒരു നിയമത്തിന്‍കീഴില്‍ സൃഷ്ടിക്കപ്പെട്ട സ്ഥാപനം മാത്രമാണെന്നും കേരള സഹകരണ രജിസ്‌ട്രേഷന്‍ നിയമവുമായി ബന്ധപ്പെട്ട ഒരു കേസില്‍ 2013 ല്‍ സുപ്രീംകോടതിയുടെ വിധിയുണ്ടെന്നു ജസ്റ്റിസ് കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റേത് ഒരു സഹകരണസംഘമായതിനാല്‍ അതൊരു സ്റ്റാറ്റിയൂട്ടറി ബോഡിയല്ലെന്നും അതിനാല്‍ത്തന്നെ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാകില്ലെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click