ഏപ്രിൽ ഒന്ന് മുതൽ ബാങ്കിംഗ് ഇടപാടുകളിൽ അടിമുടിമാറ്റം
ഏപ്രിൽ മുതൽ ബാങ്കിംഗ് ഇടപാടുകളിൽ വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എ.ടി.എം ഉപയോഗം, മിനിമം ബാലൻസ് തുടങ്ങിയ കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എ.ടി.എം ഉപയോഗത്തിൽ സൗജന്യ പിൻവലിക്കലുകളുടെ എണ്ണം മൂന്നാക്കി ചുരുക്കുകയും ശേഷം നടത്തുന്ന പിൻവലിക്കലുകൾക്ക് 20 മുതൽ 25 രൂപ വരെ ഈടാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
മിനിമം ബാലൻസിന്റെ കാര്യത്തിൽ എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ തുടങ്ങിയ ബാങ്കുകൾ നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അക്കൗണ്ട് ഹോൾഡർ ഇടപാട് നടത്തുന്ന ബാങ്ക് ബ്രാഞ്ച് സ്ഥിതിചെയ്യുന്ന പ്രദേശവുമായി ബന്ധപ്പെട്ടാകും മിനിമം ബാലൻസ് നിശ്ചയിക്കുന്നത്. നഗര പ്രദേശങ്ങൾക്ക് മിനിമം ബാലൻസ് തുക കൂടുതലും ഗ്രാമങ്ങളിൽ താരതമ്യേന കുറവുമാകും.
ഇതുകൂടാതെ തട്ടിപ്പുകൾ തടയുന്നതിനായി പോസിറ്റീവ് പേ സിസ്റ്റം (പി.പി.എസ്) ബാങ്കുകൾ ഏറ്റെടുത്ത് നടപ്പിലാക്കും. ഇത് നടപ്പിലാക്കുന്നതിലൂടെ 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾ മാറാൻ, ഉപഭോക്താക്കൾ ചെക്കുകളുടെ പ്രധാന വിവരങ്ങൾ ബാങ്കിൽ സമർപ്പിക്കേണ്ടതായി വരും. മറ്റൊന്ന് ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകളിൽ രജിസ്റ്റർ ചെയ്ത പ്രവർത്തനരഹിതമായ ഫോൺ നമ്പറുകൾ ബാങ്ക് രേഖകളിൽ നിന്ന് നീക്കം ചെയ്യപ്പെടും എന്നതാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment