സഹകരണ ഭരണ സമിതി അംഗത്വം : ഇനി രണ്ട് തവണ മാത്രം

സഹകരണ രംഗത്ത് ക്രമക്കേടുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ  നിയമം ഭേദഗതി ചെയ്യുവാനുള്ള തീരുമാനത്തിന്റെ ഭാഗമായി  റിട്ട .അഡീഷണൽ രജിസ്ട്രാർ ജോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ കരട് ശുപാർശകൾ മന്ത്രി വി .എൻ വാസവന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു. സഹകരണ സ്‌ഥാപനങ്ങളുടെ ഭരണ സമിതി അംഗത്വം ഒരാൾക്ക് തുടർച്ചയായി രണ്ട് തവണയായിപരിമിതപ്പെടുത്തണമെന്നും മൂന്നിലൊന്നു അംഗത്വം സ്ത്രീകൾക്ക് സംവരണം ചെയ്യണമെന്നും ശുപാർശ ചെയ്തു . 51 വകുപ്പുകളിലായി 121 ഭേദഗതികളാണ് ശുപാർശ ചെയ്തിരിക്കുന്നത്.ജീവനക്കാരുടെ നിയമനത്തിന് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും.എല്ലാ വിഭാഗം സംഘങ്ങളിലെയും പാർട്ട് ടൈം സ്വീപ്പർ ഒഴികെയുള്ള തസ്തികകളിലേക്ക് ഉള്ള പരീക്ഷാ നടത്തിപ്പ് ചുമതല സഹകരണ പരീക്ഷാ ബോർഡിന് നൽകും .അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ ക്കുറിച്ച് ഓഡിറ്റർമാർക്കും ,സ്ഥാപന മേധാവികൾക്കും ,പോലീസിനും വിജിലൻസിനും പരാതിപ്പെടാനുള്ള വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തും .ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ കാരണക്കാരനായ ജീവനക്കാരനിൽ നിന്നും തുക തിരിച്ചു പിടിക്കും. സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ് സംസ്ഥാന കമ്മീഷൻ നടത്തും .സഹകരണ വിജിലൻസിന് ക്രിമിനൽ ചട്ടം അനുസരിച്ചു പ്രവർത്തിക്കാൻ അധികാരം നൽകും .ഓഡിറ്റ് ചെയ്യുന്നവർ ഒരു സംഘത്തിൽ രണ്ടിൽ കൂടുതൽ തവണ പോകാൻ പാടില്ല.ഓഡിറ്റ് പിഴവ് സംഭവിച്ചാൽ നടത്തിയവരുടെ ചിലവിൽ വീണ്ടും ഓഡിറ്റ് നടത്തും .









0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here