യു പി ഐ സേവനങ്ങള്‍ക്ക് പണം നല്‍കണോ? സൂചനകള്‍ നല്‍കി ആര്‍ ബി ഐ

യു പി ഐ ഇടപാടുകള്‍ക്ക് പണം നല്‍കേണ്ടി വരുമെന്ന സൂചനയുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ഡിജിറ്റല്‍ ഇടപാടിലെ പ്രധാനിയായ യു പി ഐ ഇടപാടുകള്‍ക്ക് എംഡിആര്‍ (മര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ്) ഈടാക്കും എന്ന വാര്‍ത്തകള്‍ക്കിടെയാണ് ആര്‍ബിഐ ഗവര്‍ണര്‍ പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.നിലവില്‍ യു.പി.ഐ സൗജന്യമായി നിലനിര്‍ത്താന്‍ ബാങ്കുകള്‍ക്കും മറ്റ് ഫിന്‍ടെക് ഇക്കോസിസ്റ്റത്തിനും സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുപിഐ ഇടപാടുകളില്‍ വന്‍ വര്‍ധനവ് ഉണ്ടായ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രസ്താവന. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുപിഐ ഇടപാടുകളുടെ എണ്ണം പ്രതിദിനം 3.10 ബില്യണില്‍ നിന്ന് ആറ് ബില്യണായി ഉയര്‍ന്നിരുന്നു. ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് ഈടാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങള്‍ നല്‍കുന്നതിന് ബാങ്കുകള്‍ക്കോ പേയ്മെന്റ് ഗേറ്റ്വേയ്‌ക്കോ കമ്പനികള്‍ നല്‍കുന്ന തുകയാണ് എംഡിആര്‍. നേരത്തെ 2,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. യുപിഐ ഇടപാടുകള്‍ക്ക് 18 ശതമാനം ജിഎസ്ടി ചുമത്താന്‍ സര്‍ക്കാര്‍ നീക്കം എന്നായിരുന്നു റിപ്പോര്‍ട്ട്. ചില ഇടപാടുകള്‍ക്കുള്ള മെര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് (എംഡിആര്‍) പോലുള്ള ചാര്‍ജുകള്‍ക്ക് മുകളിലാണ് ജിഎസ്ടി ഈടാക്കുക എന്നാണ് പുറത്തുവന്ന വിവരം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കിയിരുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Comments (0)
Add a Comment