സഹകരണ ബാങ്ക് പ്രവർത്തനം അവസാനിപ്പിച്ചാലും നിക്ഷേപകന് അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപം നഷ്ടപ്പെടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി .എൻ വാസവൻ പറഞ്ഞു.സഹകരണ ബാങ്കുകളിലെ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് രണ്ട് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷത്തിലേക്ക് വർദ്ധിപ്പിച്ചതോടെയാണിത് .2012 ബോർഡ് ആരംഭിച്ചപ്പോൾ രണ്ട് ലക്ഷം രൂപയായിരുന്ന പരിധിയാണ് ഇപ്പോൾ അഞ്ച് ലക്ഷമാക്കിയത്. പണം നിക്ഷേപിച്ച സഹകരണ ബാങ്ക് ബോർഡിൽ അംഗമാണെങ്കിൽ മാത്രമേ ബാങ്ക് പൊട്ടിയാൽ പണം തിരികെ കിട്ടൂ .നിക്ഷേപം നടത്തുവാനുദ്ദേശിക്കുന്ന ബാങ്ക് ഗ്യാരണ്ടി ഫണ്ട് ബോർഡിൽ അംഗമാണോ എന്നറിയുവാനായി കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡിൻറെ വെബ്സൈറ്റിൽ നിന്ന് അറിയാവുന്നതാണ്.2020 -21 വർഷത്തെ വിഹിതം അടച്ചവ ആണ് നിലവിലെ പട്ടികയിലുള്ളത്.2021-21 വർഷത്തെ പട്ടികയിലുള്ളത് ഉടൻ പ്രസിദ്ധീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.