അരി സമൃദ്ധിയുമായി കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റി

"ഷോപ്പിൽ പോയി നമ്മൾ ചൂണ്ടി കാണിക്കുന്ന നെല്ല് എടുത്തു അവിടെ വച്ച് തന്നെ കുത്തി അരിയാക്കി മാറ്റി തവിട് സഹിതം സഞ്ചിയിലാക്കി നമുക്ക് വീട്ടിലേക്ക് മടങ്ങാം" പറഞ്ഞു വരുന്നത്
കൊടുമൺ അരിയെ പറ്റിയാണ് . കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയുടെ എക്കോ ഷോപ്പിൽ എത്തിക്കഴിഞ്ഞാൽ . ഇനി മുതൽ നിങ്ങൾക്കുതന്നെ നെല്ലു കുത്തി വാങ്ങാം- ചില കാപ്പിപ്പൊടി കടകളിൽ ഫ്രഷായി
കാപ്പിക്കുരു ഗ്രൈൻഡ് ചെയ്തു നൽകുന്നതുപോലെ. ഇതിനുള്ള ഒരു ചെറു നെല്ലുകുത്തു യന്ത്രം സൊസൈറ്റിയുടെ എക്കോ ഷോപ്പിൽ സ്ഥാപിച്ചിട്ടുണ്ട്. തവിട് എത്ര വേണമെന്ന് നിങ്ങൾക്കു തന്നെ നിശ്ചയിക്കാം. ഏതു നെല്ലു വേണമെന്ന് നിങ്ങൾക്കു തിരഞ്ഞെടുക്കാം. തവിടുള്ള അരി അധിക നാൾ ഇരുന്നാൽ ഉണ്ടാകാവുന്ന പൂപ്പലും മറ്റും ഒഴിവാക്കാം. കൊടുമൺ അരിയുടെ പൊടികളും ലഭ്യമാണ്. പുട്ടുപൊടി ഒന്നാന്തരമെന്ന് അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ സർട്ടിഫൈ ചെയ്യുന്നു. കൊടുമൺ റൈസ് ഇപ്പോൾ തിരുവന്തപുരം പാളയത്തുള്ള ഹോർട്ടികോർപ്പിൻ്റെ ഔട്ട്ലറ്റിൽ ലഭ്യമാണ്. ജനകീയാസൂത്രണ - ഡിപ്പാർട്ട്മെൻ്റ് - സഹകരണ പ്രസ്ഥാനങ്ങൾ - ബാങ്ക് എന്നിവയെല്ലാം കൂട്ടിയോജിപ്പിച്ച പദ്ധതി കൂടിയാണിത്.
കൊടുമൺ സമ്പൂർണ്ണ തരിശുരഹിത പഞ്ചായത്താണ്. കൃഷിക്കാർക്കു താൽപ്പര്യമില്ലെങ്കിൽ ഫാർമേഴ്സ് സൊസൈറ്റി തന്നെ ഭൂമി ഏറ്റെടുത്തു കൃഷി ചെയ്യും. കഴിഞ്ഞ വർഷം 500 ടൺ ആണ് നെല്ല് ഉൽപ്പാദനം. ഇതിൻ്റെ പകുതി ഫാർമേഴ്സ് സൈാസൈറ്റി നേരിട്ടു സംഭരിച്ച് കൊടുമൺ റൈസ് ബ്രാൻഡിൽ വിൽക്കുന്നു. സൊസൈറ്റി സംഭരിക്കുന്നതിനോട് എല്ലാവർക്കും യോജിപ്പാണ്. കാരണം സംഭരണം കഴിഞ്ഞാൽ പിറ്റേന്ന് പണം അക്കൗണ്ടിൽ എത്തും. ഇതിനൊരു ഓവർഡ്രാഫ്റ്റ് സൗകര്യം കേരള ബാങ്ക് നൽകിയിട്ടുണ്ട്. സമ്പൂർണ്ണ സംഭരണത്തിനുള്ള പ്രതിബന്ധം കൊടുമൺ റൈസിനുള്ള വിപണി ഇപ്പോൾ 100 ടണ്ണോളമേ വരുകയുള്ളൂ എന്നുള്ളതാണ്. അതുകൊണ്ട് വലിയ കൃഷിക്കാരിൽ നിന്ന് സംഭരണത്തിന് സൊസൈറ്റി തൽക്കാലം പരിധി നിശ്ചയിച്ചിട്ടുണ്ട്.
സംഭരണത്തിൻ്റെ ഒരു കണ്ടീഷൻ ജൈവ കീടനാശിനികളേ പാടുള്ളൂ എന്നുള്ളതാണ് . ഉത്തമ കൃഷി മാതൃകകൾ പാലിക്കണം. അതുകൊണ്ട് തന്നെ കൊടുമൺ റൈസിന് ആവശ്യക്കാർ കൂടുന്നുണ്ട്. എക്കോ ഷോപ്പിൽ പഞ്ചായത്തിലെ പച്ചക്കറികളും ലഭ്യമാണ്. വെളുത്തുള്ളി കാന്തല്ലൂരിൽ നിന്നും ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവ വട്ടവടയിൽ നിന്നുമാണ് വരുന്നത്. സൊസൈറ്റിയുടെ സെക്രട്ടറി വിനിൽ ജൈവ കർഷകനാണ്. വട്ടവടയിലും കാന്തല്ലൂരുമെല്ലാം കൃഷിയുമുണ്ട്. അതുകൊണ്ടു പുറത്തു നിന്നുള്ള പച്ചക്കറിയുമെല്ലാം ജൈവം തന്നെയാണെന്ന് ഉറപ്പു വരുത്തുവാൻ കഴിയുന്നു.
പതിന്നൊര ഏക്കർ പച്ചത്തുരുത്ത് കൊടുമണിലുണ്ട്. 25000 ഫലവൃക്ഷ മരങ്ങൾ നട്ടു. ഇപ്പോൾ കൊടുമണിൻ്റെ തോടു ശ്യംഖല പുന:സ്ഥാപിക്കുവാൻ നബാർഡിനു പ്രോജക്ട് നൽകി കാത്തിരിക്കുകയാണ്.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here