നിക്ഷേപത്തുക തിരിച്ചു നൽകിയില്ല; വടക്കേകാട് സഹകരണ ബാങ്കിനെതിരെ പരാതി

നിക്ഷേപത്തുക തിരിച്ചു നൽകാതിരുന്നതിനെ തുടർന്ന് വടക്കേകാട് സഹകരണ ബാങ്ക് സെക്രട്ടറിക്കും ഭരണസമിതി അംഗങ്ങൾക്കും എതിരെ കേസെടുത്തു. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരികെ നൽകിയില്ലെന്നാണ് പരാതി. കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്നാണ് വടക്കേ കാട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വടക്കേകാട് റോഡ് കുറ്റികരിപ്പോട്ട് ബെഞ്ചമിൻ്റെ പരാതിയിലാണ് നടപടി. പരാതിക്ക് ആസ്പദമായ സംഭവം നടന്ന കാലയളവിലെ സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ എന്നിവരുൾപ്പെടെ 13 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്.
ശാരീരിക വെല്ലുവിളി നേരിടുന്ന ബെഞ്ചമിൻ്റെ മാതാവ് ഫാത്തിമ യുടെ പേരിൽ 2022 ഡിസംബറിൽ 5 ലക്ഷം രൂപ വടക്കേകാട് ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തിയിരുന്നു. എന്നാൽ നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും പണം തിരിച്ചു നൽകിയില്ലെന്നാണ് പരാതി. ഫാത്തിമയുടെ ചികിത്സയ്ക്കുവേണ്ടിയാണ് തുക തിരിച്ചു ചോദിച്ചത്. പലതവണ പോയപ്പോൾ രണ്ടു തവണയായി 10000 രൂപ മാത്രമാണ് നൽകിയതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
കേസിലെ ഒന്നാംപ്രതി ഫാത്തിമയുടെ സഹോദരൻ ഉസ്മാനാണ്. കുടുംബത്തിൽ ഫാത്തിമയ്ക്കുള്ള ഓഹരികൂടി ഉസ്മാന് എഴുതി കൊടുത്തിരുന്നു. ഇതിൻ്റെ വിലയാണ് ഉസ്മാൻ ബാങ്കിൽ നിക്ഷേപിച്ചത്. ഈ തുക പണമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ബാങ്കിൽ നിന്നും കമ്മീഷൻ ലഭിക്കാനായി പണം ബാങ്കിൽ നിക്ഷേപിച്ചു എന്നാണ് ആക്ഷേപം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Comments (0)
Add a Comment