കോളയാട് സർവ്വീസ് സഹകരണ ബാങ്ക് ഇ വി ചാർജിങ്ങ് സ്റ്റേഷനും ജൻ ഔഷധി മെഡിക്കൽ സ്റ്റോറും നാടിന് സമർപ്പിച്ചു
കണ്ണൂർ : കോളയാട് സർവ്വീസ് സഹകരണ ബാങ്ക് വൈവിധ്യവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ഇ വി ചാർജിങ്ങ് സ്റ്റേഷൻ്റെയും ജൻ ഔഷധി മെഡിക്കൽ സ്റ്റോറിൻ്റെയും ഉദ്ഘാടനം
രാജ്യസഭ എം.പി വി. ശിവദാസൻ നിർവഹിച്ചു.
പുന്നപ്പാലം ഇ വി ചാർജിങ്ങ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ചടങ്ങിൽ ജൻ ഔഷധി ആദ്യവില്പന ഡെപ്യൂട്ടി രജിസ്ട്രാർ സൈബുന്നിസ എം ടിയും ഇ വി ചാർജിങ്ങ് സ്വിച്ച് ഓണും ആദ്യ ചാർജിങ്ങും കണ്ണൂർ റീജിയണൽ ആർടിഒ ഇ. എസ് ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ടി.യു ഉലഹന്നാൻ അധ്യക്ഷനായി. ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി, ടെക് 7 എനർജി ഡയറക്ടർ ശ്രീകാന്ത് കണ്ണേരി, പയ്യന്നൂർ ബ്ലോക്ക് ലേബർ കോൺട്രാക്ട് സൊസൈറ്റി സെക്രട്ടറി ജിതിൻ കൃഷ്ണൻ, സിലിക്കൺ ഐ ടി സൊല്യൂഷൻ എം.ഡി മനോജ് കുമാർ എന്നിവരെ ആദരിച്ചു.
കോളയാട് സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.വി സുമേഷ്, ഡയറക്ടർ കെ. പ്രകാശൻ, മുഹമ്മദ് റഷീദ് കെ, രതീഷ് മാടപ്പൊയിൽ, നിതീഷ് ജി.എൻ, പി.രവി, എ.ഷാജു, സാജൻ ചെറിയാൻ, പ്രേമരാജൻ എ.കെ, രാജു എൻ, മനോജ് കെ.ജെ തുടങ്ങിയവർ പങ്കെടുത്തു.
ഇ വി ചാർജിംഗ് സ്റ്റേഷൻ പ്രൊജക്ട് മുന്നോട്ടുവെച്ചതും ഡി പി ആർ തയ്യാറാക്കിയതും സാങ്കേതിക സഹായങ്ങൾ നൽകിയതും ടീം കോപ്പറേറ്റീവാണ്. അനർട്ടിന്റെ സബ്സിഡിയോടുകൂടി ടീം കോപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ സഹകരണ മേഖലയിൽ ആരംഭിക്കുന്ന എട്ടാമത്തെ ഇ വി ചാർജിംഗ് സ്റ്റേഷനാണ് പുന്നപ്പാലയിലേത്. പാപ്പിനിശ്ശേരി കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, ചിറക്കൽ സർവീസ് സഹകരണ ബാങ്ക്, മാത്തിൽ സർവീസ് സഹകരണ ബാങ്ക്, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ( കണ്ണൂർ) പൂയ്യപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് (കൊല്ലം), പുന്നപ്പാല സർവ്വീസ് സഹകരണ ബാങ്ക് ( മലപ്പുറം), ചോറോട് സർവ്വീസ് സഹകരണ ബാങ്ക് (കോഴിക്കോട്) തുടങ്ങിയ ഏഴ് ബാങ്കുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഈ പ്രൊജക്ടുകൾ എല്ലാം വൻ വിജയമാണ്. മൂന്ന് വർഷം മുമ്പ് ടീം കോപ്പറേറ്റീവാണ് ഇ വി ചാർജിംഗ് സ്റ്റേഷൻ പദ്ധതി സഹകരണ മേഖലയിൽ കൊണ്ടുവന്നത്. പൂർണമായും ഓട്ടോമാറ്റിക്കാണെന്നതിനാൽ തൊഴിലാളികളെ ആവശ്യമില്ലെന്നതും ഈ ഇന്നൊവേറ്റീവ് പ്രൊജക്ടിൻ്റെ പ്രത്യേകതയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment