കോവിഡ് കാലത്ത് ബാങ്കുകൾ പ്രവർത്തിക്കണം എന്ന് തീരുമാനിച്ചവർ തന്നെ "വാക്സിനും മുൻകൈ എടുക്കണം ".. സഹകരണ ജീവനക്കാരന്റെ കുറിപ്പ് വൈറൽ ആകുന്നു.

സഹകരണ ജീവനക്കാരന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.
"കോവിഡ് മൂലം അകാലത്തിൽ വിട പറയുന്ന ഒരു ബാങ്ക് ജീവനക്കാരനും ഒരു ബാങ്ക് മാനേജരും ഒരു പത്രത്തിലും ഒരു ചാനലിലും കാര്യമായ ഒരു വാർത്ത ആയി വരില്ല". എന്നാൽ എല്ലാ ബാങ്ക് ജീവനക്കാരും സ്വന്തം ബാങ്കിന്റെ circulars എടുത്തു നോക്കുക - ബാങ്കിന്റെ ആദരാഞ്ജലികൾ വാങ്ങി അകാലത്തിൽ പൊലിയുന്നവർ എത്ര അധികം എന്ന അൽപ്പം ഭയപ്പെടുത്തുന്ന കണക്കുകൾ  അവിടെ നിന്നും കിട്ടും. മാർച്ച്‌ 2019 ലെ ലോക്ക്ഡൗൺ മുതൽ  ഇന്ന് വരെ ബാങ്കുകൾ പ്രവർത്തിക്കണം എന്നുള്ള കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടായില്ല. ഓൺലൈനിൽ മാത്രം ക്ലാസ്സ്‌ എടുക്കുന്ന ടീച്ചർമാർ ഉൾപ്പെടെ ഉള്ള ജീവനക്കാർക്ക് രണ്ട് മൂന്ന് ദിവസത്തെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി വന്നപ്പോൾ എത്ര ജാഗ്രതയോടെയാണ് വാക്‌സിൻ കൊടുത്ത് സജ്ജരാക്കിയത്. അവശ്യ സർവീസിൽ വരുന്ന മറ്റെല്ലാ വിഭാഗങ്ങൾക്കും കൊടുത്ത് കഴിഞ്ഞ ശേഷം എങ്കിലും ഇക്കാലമത്രയും പ്രവാസികൾ ഉൾപ്പെടെ ഉള്ള പൊതുജനവുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ബാങ്ക് ജീവനക്കാരുടെ വാക്‌സിനേഷനു ഒരു മുൻഗണനയും ലഭിക്കാത്തതു അത്യന്തം ദുഃഖകരം തന്നെ. LIC ക്ക് വരെ ശനിയാഴ്ച അവധി ദിവസമാക്കിയിട്ടും ദശകങ്ങൾ ആയി    ആഴ്ചയിൽ 5 പ്രവർത്തി ദിനം എന്ന ആവശ്യം ഉന്നയിക്കുന്ന ബാങ്ക് ജീവനക്കാർക്ക് ഈ കോവിഡ് കാലത്തും ഒന്നിടവിട്ട ശനിയാഴ്ച പ്രവർത്തി ദിനം തന്നെ. "ബാങ്ക് ജീവനക്കാർക്ക് വാക്‌സിൻ മുൻഗണനയിൽ കൊടുക്കണം" എന്ന ധനകാര്യ മന്ത്രിയുടെ നിർദേശം ഉണ്ടായിട്ടും അത് നേടിയെടുക്കാൻ കഴിവില്ലാത്ത വണ്ണം ദുർബലരാണോ, രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്ന് പറയുന്ന ബാങ്കിംഗ് രംഗത്തെ ജോലിക്കാർ? ജീവനക്കാരുടെ ജീവന് ഇത്രയും ഭീഷണി ഉയർത്തുന്ന സാഹചര്യം ഉണ്ടായിട്ടും അതിനു വേണ്ടി ശബ്ദിയ്ക്കാൻ ആകാത്ത വണ്ണം നിസഹായർ ആണോ അതിശക്തർ എന്ന് പലപ്പോഴും അവകാശപ്പെടുന്ന യൂണിയനുകളും, അസോസിയേഷനും, മാനേജ്മെന്റും എല്ലാം. ആര് നിശബ്ദത പാലിച്ചാലും അത് ബാധിക്കുന്നത് നമ്മളെ മാത്രമല്ല, നമ്മളിലൂടെ രോഗസാധ്യത ഉള്ള കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങളെ കൂടിയാണ്, അവരുടെ ജീവനെ കൂടിയാണ് എന്ന ഉത്തമബോധ്യത്തോടെ ബാങ്ക്ജീവനക്കാർക്ക് മുൻഗണനയിൽ വാക്‌സിൻ വേണം എന്ന ആവശ്യം ഉയർത്തിപ്പിടിക്കാം എന്തിലും നിശബ്ദത പാലിക്കുന്ന എന്റെ ബാങ്കിംഗ് രംഗത്തെ സുഹൃത്തുക്കളെ, കോവിഡ് കാലത്ത് ബാങ്കുകൾ പ്രവർത്തിക്കണം എന്ന തീരുമാനം എടുക്കാൻ ഉള്ള ജാഗ്രത കാണിച്ചവർ അവർക്കു വാക്‌സിനു മുൻഗണന കൊടുക്കണം എന്ന നിർദേശം കാണാത്ത സ്ഥിതിക്കു നമ്മൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുക തന്നെയേ നിവൃത്തിയുള്ളൂ.......
എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here