ബാങ്ക് പ്രതിസന്ധി ഉണ്ടായാൽ പണം നഷ്ടപ്പെടില്ല
ബാങ്കുകൾക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തിയാലും മൂന്ന് മാസം കൊണ്ട് നിക്ഷേപകര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പിൻവലിക്കാം. 90 ദിവസത്തിനുള്ളിൽ നിക്ഷേപകർക്ക് തുക പിൻവലിക്കാൻ അനുവദിക്കുന്ന 2021 ലെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിനാൽ ആണിത്. പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് മാത്രമാണ് ഇൻഷുറൻസ് സംരക്ഷണം ഉള്ളത്.
യെസ് ബാങ്ക് പ്രതിസന്ധിയെ തുടര്‍ന്ന് നിക്ഷേപകര്‍ പരിഭ്രാന്തരായിരുന്നു. മുമ്പ് ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്കാണ് ഇൻഷുറൻസ് ലഭിച്ചിരുന്നതെങ്കിൽ പിന്നീട് ഈ തുക അഞ്ച് ലക്ഷം രൂപ വരെയായി ഉയര്‍ത്തുകയായിരുന്നു.ബാങ്കുകൾക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയാൽ 45 ദിവസത്തിനകം അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ശേഖരിക്കും, പരമാവധി 90 ദിവസത്തിനുള്ളൽ അഞ്ച് ലക്ഷം രൂപ വരെയുള്ള തുക തിരികെ നൽകും.
2021ലെ ഡിഐജിസി ബിൽ നിക്ഷേപകരുടെ സേവിംഗ്സ് ഡെപ്പോസിറ്റുകൾ, സ്ഥിര നിക്ഷേപങ്ങൾ, റെക്കറിങ് നിക്ഷേപങ്ങൾ എന്നിവക്കും ഇൻഷുറൻസ് സംരക്ഷണം നൽകുന്നുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിനും ക്ലെയിമുൾ ബാധകമാകും ബാങ്കുകൾ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് പണം നഷ്ടപ്പെടുന്ന നിക്ഷേപകരുടെ ദുരിതങ്ങൾക്ക് ഇത് പരിഹാരമാകുമെന്ന് റിസർവ് ബാങ്ക് ബോർഡ് ഡയറക്ടർ സതീഷ് മറാത്തെ ചൂണ്ടിക്കാട്ടുന്നു.
2021ലെ ഡിഐജിസി ബിൽ നിക്ഷേപകരുടെ സേവിംഗ്സ് ഡെപ്പോസിറ്റുകൾ, സ്ഥിര നിക്ഷേപങ്ങൾ, റെക്കറിങ് നിക്ഷേപങ്ങൾ എന്നിവക്കും ഇൻഷുറൻസ് സംരക്ഷണം നൽകുന്നുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിനും ക്ലെയിമുൾ ബാധകമാകും ബാങ്കുകൾ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് പണം നഷ്ടപ്പെടുന്ന നിക്ഷേപകരുടെ ദുരിതങ്ങൾക്ക് ഇത് പരിഹാരമാകുമെന്ന് റിസർവ് ബാങ്ക് ബോർഡ് ഡയറക്ടർ സതീഷ് മറാത്തെ ചൂണ്ടിക്കാട്ടുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment