സഹകരണ സ്ഥാപനങ്ങളുടെ വളർച്ചയെ ബാങ്കിംഗ് മേഖല ഭയപ്പെടുന്നു : കരകുളം കൃഷ്‍ണപിള്ള

കേരളത്തിലെ ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണ മേഖലയെ തകർക്കാനുള്ള റിസർവ്വ്ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കങ്ങൾ ആശങ്കജനകവും ആപത് കരവുമാണെന്ന്
സഹകരണ ജനാധിപത്യ വേദി ചെയർമാൻ  അഡ്വ. കരകുളംകൃഷ്ണപിള്ള പ്രസ്താവിച്ചു . നിയമങ്ങളിൽ മാറ്റം വരുത്തുമ്പോഴും
അത് നടപ്പിലാക്കുമ്പോഴും നിലവിലുള്ള സംവിധാനങ്ങളെ എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കേണ്ടതാണ് . കേരളത്തിലെ സഹകരണ മേഖല കൈവരിച്ച കരുത്ത് ഏതെങ്കിലും ഏജൻസിയുടെ സഹായം കൊണ്ടല്ല അതിന് റിസർവ് ബാങ്കിന്റെ  പ്രത്യക്ഷമായോ പരോക്ഷമായോ ഒരു പങ്കുമില്ല .നല്ല ജനവിശ്വാസം ആർജ്ജിച്ചു കൊണ്ട്
പതിനായിരക്കണക്കിന് സഹകാരികളുടെ
അർപ്പണ മനോഭാവവുമാണ് ഇന്ന് കാണുന്ന നിലയ്ക്കുള്ള വളർച്ചയ്ക്കും പുരോഗതിക്കും
ഇടയാക്കിയിട്ടുള്ളത്. ഇടപാടുകാരെ കൊള്ളയടിക്കുന്ന സ്വകാര്യപണമിടപാട് സ്ഥാപനങ്ങളുടെ മേൽ എന്ത് നിയന്ത്രണമാണ് റിസർവ് ബാങ്കിന് ഉള്ളത് .
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ ചെറിയ ശതമാനമായ ക്രെഡിറ്റ് സർവീസ് സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് വർഷങ്ങളായി ഉപയോഗിച്ചുവരുന്നത് ബന്ധപ്പെട്ട സർക്കാരിൻറെ പൂർണ
അനുവാദത്തോടെയാണ് .
കേരളത്തിലെ സഹകരണ മേഖലയുടെ കരുത്ത് റിസർവ് ബാങ്കിനെ ഭയപ്പെടുത്തുന്നു. വാണിജ്യബാങ്കുകളെക്കാൾ ജനങ്ങൾക്ക് വിശ്വാസ്യത ഉണ്ടാക്കിയ സഹകരണ സ്ഥാപനങ്ങളുടെ വളർച്ചയെ ബാങ്കിംഗ് മേഖല ഭയപ്പെടുന്നു .
2018 ലെ റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങളും 2020 ലെ ബാങ്കിംഗ് ഭേദഗതി നിയമത്തിലും വേണ്ടത്ര ഗൗരവം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല .
ഒരു സഹകരണ സ്ഥാപനം ഒരു കോടിയിലധികം രൂപ ഒരു സാമ്പത്തിക വർഷം മറ്റൊരു സ്ഥാപനത്തിൽ നിന്നും പിൻവലിച്ചാൽ രണ്ടു ശതമാനം
ആദായ നികുതി നൽകണമെന്ന് ഉത്തരവ്
പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടടുത്ത് അയൽ സംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും നികുതി ഒടുക്കുന്നതിൽ നിന്നും ഇളവ് വാങ്ങി .
യാഥാർത്ഥ്യങ്ങൾ ഇതൊക്കെയാണെങ്കിലും പ്രത്യേക സാഹചര്യത്തിൽ കേരളത്തിലെ സഹകരണ മേഖലയും സഹകാരികളും
സംസ്ഥാന സർക്കാർ നോടൊപ്പം റിസർവ്വ് ബാങ്കിൻ്റെ നയങ്ങൾക്കെതിരായി യോജിച്ച പ്രതിരോധത്തിന്  തയ്യാറാകണമെന്ന് കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here