രാജ്യത്തെ ബാങ്കുകൾ 10 വർഷത്തിനുള്ളിൽ എഴുതിത്തള്ളിയത് 11.68 ലക്ഷം കോടി രൂപ

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ ബാങ്കുകൾ എഴുതി തള്ളിയത് 2.02 ലക്ഷം കോടി രൂപയുടെ കിട്ടാകടമാണ്.ഇതോടെ 10 വർഷത്തിനുള്ളിൽ ബാങ്കുകൾ എഴുതിതള്ളിയ കിട്ടാക്കടം 11.68 ലക്ഷം കോടി രൂപയായി .ബാങ്കുകൾ ഭക്ഷ്യ ഇതര മേഖലയിൽ മൊത്തം നൽകിയ വായ്പകളുടെ 10 ശതമാനത്തോളം തുകയാണ് 10 വർഷത്തിനിടെ എഴുതിത്തള്ളിയത്. എഴുതിത്തള്ളലിൽ 75 ശതമാനവും നടത്തിയത് പൊതുമേഖല ബാങ്കുകളാണ്.കിട്ടാക്കടം വരുത്തിയവരുടെ പേര് ബാങ്കുകൾ വെളിപ്പെടുത്തിയിട്ടില്ല.വൻകിടക്കാരാണ് വായ്പ മുടക്കിയവരിൽ ഏറിയ പങ്കും.എഴുതിത്തള്ളുന്നതോടെ വായ്പ തുക തിരിച്ചു പിടിക്കാനുള്ള സാധ്യത അവസാനിപ്പിക്കില്ലെന്നും അക്കൗണ്ട് കൃത്യമാക്കാൻ കിട്ടാക്കടം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്നും ബാങ്കുകൾ വാദിക്കുന്നു.എന്നാൽ 15 - 20 ശതമാനത്തിൽ കൂടുതൽ തുക ഇത്തരത്തിൽ തിരിച്ചു പിടിക്കാറില്ല.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here