കോവിഡ് പോരാട്ടത്തിൽ ആശ്വാസവുമായി സഹകരണ മേഖല

കോവിഡിന്റെ ഈ മൂന്നാം തരംഗത്തിലും കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസമായി സംസ്ഥാനത്തെ സഹകരണ ആശുപത്രികൾ. ഐസിയു അടക്കമുള്ള മികച്ച ചികിത്സാ സൗകര്യം ഒരുക്കി കുറഞ്ഞ ചിലവിൽ മികച്ച സേവനമാണ് നൽകുന്നത്. 45 ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഓക്സിജൻ ബെഡ് അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കിടത്തി ചികിത്സാ സൗകര്യമില്ലാത്ത ആശുപത്രികൾ ഫസ്റ്റ്‌ലെവൽ ട്രീറ്റ്‌മെന്റ് സെന്ററുകളാണ്, ടെലിമെഡിസിൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 
 നീതി മെഡിക്കൽ സ്റ്റോറുകൾ വഴി അവശ്യ മരുന്നുകളടക്കം 13 ശതമാനം വരെ വിലക്കുറവിൽ നൽകിവരുന്നു. നെബുലൈസർ, പൾസ് ഓക്സീമീറ്റർ തുടങ്ങിയ ഉപകരണങ്ങളും പൊതുവിപണിയിലേതിനേക്കാൾ വളരെ കുറഞ്ഞ വിലയ്ക്കാണ് ലഭ്യമാക്കുന്നത്. മാസ്‌കുകൾ, സാനിറ്റൈസറുകൾ എന്നിവ നിർമ്മിച്ച് വിതരണം ചെയ്തും കോവിഡിനെതിരായ പോരാട്ടത്തിൽ സഹകരണ സംഘങ്ങൾ സജീവമാണ്. ഇതിനു പുറമെ സഹകരണ സംഘങ്ങളുടെ ആബുംലൻസുകൾ സംസ്ഥാനത്തുടനീളം ഉപയോഗിക്കുന്നുണ്ട്. ലഭ്യമായ എല്ലാ സൗകര്യങ്ങളും പരമാവധി ഉപയോഗിച്ച് കോവിഡിനെതിരായ പോരാട്ടത്തിൽ മുൻപന്തിയിലാണ് സഹകരണ മേഖല.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here