കുറഞ്ഞ ചിലവിൽ കാർഷിക യന്ത്രങ്ങൾ കർഷകർക്ക് നൽകുമെന്ന് മന്ത്രി പി. പ്രസാദ്
ആലപ്പുഴ :കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് സ്വന്തമായി വാങ്ങിയ കൊയ്ത്തുമെതിയെന്ത്രത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിച്ചു. നെൽകൃഷി വ്യാപിപ്പിക്കുന്നതിനായി
സർക്കാർ സബ്സിഡികൾ നൽകി സഹകരണ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ ആധുനിക കാർഷിക യന്ത്രങ്ങൾ വ്യാപകമാക്കുമെന്ന് മന്ത്രി പറഞ്ഞു.
പാടശേഖരങ്ങളിൽ കൊയ്ത്തു പോലുള്ള ജോലികൾക്ക് തൊഴിലാളി ദൗർലഭ്യം തരിശിനു കാരണമാകുന്നു.
മിതമായ നിരക്കിൽ യന്ത്രങ്ങൾ കർഷകർക്കു ലഭ്യമാക്കിയാൽ നെൽകൃഷി കൂടുതൽ വിപുലമാക്കുവാൻ കഴിയും.കഞ്ഞിക്കുഴി സഹകരണ ബാങ്ക് വാങ്ങിയ കൊയ്ത്ത് മെതിയെന്ത്രം കരപ്പുറത്തെ നെൽകൃഷിക്ക് കൂടുതൽ കരുത്തു പകരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബാങ്ക് ഹെഡാഫീസിനു മുൻ വശം നടന്ന ഉദ്ഘാടന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
കാർഷിക കൺവീനർ ജി. ഉദയപ്പൻ സ്വാഗതവും സെക്രട്ടറി പി.ഗീത നന്ദിയും പറഞ്ഞു. രവി പാലത്തിങ്കൽ , ജി.മുരളി, റ്റി.ആർ ജഗദീശൻ ,കെ. കൈലാസൻ , വി.പ്രസന്നൻ , കർഷക അവാർഡു ജേതാവ് സെൽവരാജ്, കെ.ബി. ബൈന്ദ എന്നിവർ സംസാരിച്ചു. ആയിരത്തി ഇരുനൂറ്റിയൻപതു കിലോ നെല്ല് സംഭരിച്ച് ചാക്കിൽ നിറയ്ക്കാൻ കഴിയുന്ന തരത്തിലുള്ള കുബോട്ട കമ്പനിയുടെആധുനിക യന്ത്രമാണ് ബാങ്ക് വാങ്ങിയത്. ഭാരവും ഇന്ധനക്ഷമതയും കുറവാണന്നതും ഇതിന്റെ പ്രത്യേകതയാണ്. ഞാറു നടുന്ന യന്ത്രവും, കച്ചിൽ കെട്ടുന്ന യന്ത്രവും ട്രാക്ടറും വരമ്പുകോരിയുമെല്ലാം ബാങ്ക് സ്വന്തമായിവാങ്ങിച്ചിട്ടുണ്ട്. ബാങ്കിനു കീഴിലുളള കർഷക കേന്ദ്രം വഴി മിതമായ വാടക നിരക്കിൽ കർഷകർക്കു ഇത് ലഭിക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment