സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ പ്രതിസന്ധികൾ - ഭാഗം : 7
ഈ പരമ്പരയുടെ കഴിഞ്ഞ 6 ഭാഗങ്ങളും പിന്നിട്ടപ്പോൾ കേരളത്തിലെ സഹകാരികളിൽ നിന്നും വളരെ നല്ല പ്രതികരണങ്ങളാണ് ഞങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
സഹകരണ മേഖലയിൽ വൈവിധ്യവത്കരണത്തിന്റെ ഒരു തരംഗം രൂപപ്പെട്ട ഈ സാഹചര്യത്തിൽ അനുഭവ സമ്പത്തുള്ള സഹകാരികളുടെ അഭിപ്രായങ്ങൾ സഹകരണ മേഖലക്ക് ഗുണകരമാണ് എന്നതിൽ സംശയമില്ല.
പരമ്പര തുടരുന്നു .....
പുത്തൻവേലിക്കര സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായ കരുണാകരൻ മാസ്റ്റർ പറയുന്നു.
സഹകരണ ബാങ്കുകളിൽ നമുക്ക് നടത്താൻ കഴിയുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പദ്ധതികൾ ആവിഷ്‌ക്കരിക്കുവാനൊരുങ്ങുമ്പോൾ സാങ്കേതികമായി ഒട്ടേറെ തടസ്സങ്ങളെ നമുക്ക് അതിജീവിക്കേണ്ടതായിട്ടുണ്ട്.
ഇപ്പോഴത്തെ കാലത്ത് സഹകരണ പ്രസ്ഥാനങ്ങൾ ഒരു പുതിയ പദ്ധതിയുമായി വരുമ്പോൾ ആളുകൾ സംശയ ദൃഷ്ടിയോടെ കാണുന്ന പ്രവണതയുണ്ട്. നിലവിലെ സഹകരണ മേഖലയിലെ ഒറ്റപ്പെട്ട ചില സംഭവങ്ങൾ മൂലം സത്യസന്ധമായിട്ടു ചെയ്യുന്ന കാര്യങ്ങളെപോലും ആളുകൾ തെറ്റിദ്ധരിക്കുന്നു. ഡിപ്പാർട്മെൻറ് തലത്തിൽ നിന്നും വരുന്ന പുതിയ നിയമ ഭേദഗതിയോടെ ആ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും എന്ന് നമുക്ക് കരുതാം. മറ്റു മേഖലകളെ അപേക്ഷിച്ച് നോക്കുമ്പോൾ താരതമ്യേനെ പ്രശ്നങ്ങൾ കുറവുള്ള മേഖലയാണ് സഹകരണ മേഖല എന്നത് ഒരു യാഥാർഥ്യമാണ്. ഈയിടെയായി നമ്മൾ കാർഷി പദ്ധതികൾക്കായി സ്ഥലം വാങ്ങിക്കുമ്പോൾ സ്ഥലത്തിന്റെ വില മാർക്കറ്റ് വിലയേക്കാൾ കൂടുതൽ കൊടുക്കേണ്ടതായിട്ട് വരും. ജോയിൻറ് രജിസ്ട്രാറുടെ ഓഫീസിൽ നിന്നും നമുക്ക് അധിക വിലയുടെ അംഗീകാരം ലഭിക്കാത്ത സാഹചര്യമുണ്ട് ഇക്കാരണത്താൽ പ്രൊജെക്റ്റുകൾക്ക് അംഗീകാരം കിട്ടാത്ത അവസ്ഥയാണുള്ളത്. വൈവിധ്യവത്കരണം നടപ്പിലാക്കുമ്പോൾ അതിന്റെ പൂർണ്ണ ഫലവും നാടിന് കിട്ടുന്ന തരത്തിലായിരിക്കണം പദ്ധതി രൂപപ്പെടുത്തേണ്ടത്. നാട്ടിലെ കർഷകർക്ക് ഗുണപ്രദമാവുകയും ,യുവാക്കൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകണം. "എല്ലാ ബാങ്കുകളും ചെയ്യുന്നുണ്ട് അത് കൊണ്ട് ഞങ്ങളും ചെയ്യുന്നു" എന്ന പ്രവണത പാടില്ല,വിദഗ്ദരായ ആളുകളെ കൊണ്ടുവന്ന് കൃത്യമായ പഠനം നടത്തേണ്ടത് അത്യാവശ്യമാണ്. വൈവിധ്യവത്കരണത്തിന്റെ കാര്യത്തിൽ ഡിപ്പാർട്ട്മെന്റ് തലത്തിൽ നിന്നും കൂടുതൽ സാങ്കേതിക സഹായം നൽകേണ്ടത് അത്യാവശ്യമാണ്.പ്രോജക്റ്റ് സംബന്ധമായ പേപ്പർ വർക്കുകൾ കുറച്ചു കൂടെ ലളിതമാക്കിയാൽ ബാങ്കുകൾക്ക് സഹായകരമാകും.ഇനിയുള്ള കാലത്ത് വൈവിധ്യവത്കരണം ഇല്ലാതെ ബാങ്കുകൾക്ക് മുന്നോട്ട് പോവുക അസാധ്യമാണ്. കാലത്തിനനുസരിച്ച് സഹകരണ ബാങ്കുകൾ മാറിയേ മതിയാകൂ ഇല്ലാതെ പിടിച്ചു നിൽക്കാനാകില്ല .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.