സത്യപ്രതിജ്ഞക്ക് ആളെ കുറക്കണം : ബഹിഷ്കരണം ശരിയല്ലെന്നും ഹൈക്കോടതി
സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് പരമാവധി ആളെ കുറക്കണമെന്ന് ഹൈ കോടതി. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കണമെന്നാവശ്യപ്പെട്ടു തൃശ്ശൂരിലെ ആരോഗ്യ പ്രവർത്തകരുടെ ഹർജിയാണ് കോടതി പരിഗണിച്ചത്. സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം ശരിയല്ലെന്നും ഹൈകോടതി അഭിപ്രായപ്പെട്ടു. ആളുകളുടെ എണ്ണം പരമാവധി കുറക്കണം. കോവിഡിന്റെ രൂക്ഷത മൂലം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സർക്കാർ തന്നെ ഉത്തരവ് ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. ഗവർണ്ണറും വീശിഷ്ട വ്യക്തികളും ഉദ്യോഗസ്ഥരും പോലീസും മാധ്യമ പ്രവർത്തകരും അടക്കമാണ് 500 പേരെ പങ്കെടുക്കാൻ ലക്ഷ്യമിട്ടതെന്നു സർക്കാർ വ്യക്തമാക്കി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment