സഹകരണ ബാങ്കുകൾ വഴിയുള്ള സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം; ആശങ്കയിൽ ജീവനക്കാർ.

മെയ് മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവ് വന്നതോടെ  സഹകരണ വകുപ്പ് ജീവനക്കാർ കടുത്ത ആശങ്കയിൽ. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ  വീടുകളിൽ നേരിട്ടെത്തിയുള്ള  പെൻഷൻ വിതരണം സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടാം കോവിഡ് തരംഗത്തിൽ നിരവധി ജീവനക്കാർക്ക് രോഗം പിടിപെടുകയും പലരുടെയും നില ഗുരുതരമാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്യുന്ന  സാഹചര്യത്തിൽ വീടുകളിൽ പോയി പെൻഷൻ വിതരണം ചെയ്യാൻ ഭൂരിപക്ഷം ജീവനക്കാർക്കും എതിർപ്പാണുള്ളത്. പെൻഷൻ വിതരണം  ജീവനക്കാരുടെ മാത്രമല്ല, പെൻഷൻ വാങ്ങുന്ന 60 വയസ്സു കഴിഞ്ഞ മുതിർന്ന പൗരന്മാരുടെ ജീവനും അപകടത്തിലാക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. സമൂഹവുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന സഹകരണ വകുപ്പ് ജീവനക്കാരെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിനും  സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല. ബാങ്ക് ജീവനക്കാരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞുവെങ്കിലും അടുത്തിടെ പുറത്തിറക്കിയ 11 വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള  മുൻഗണനാ ലിസ്റ്റിലും ബാങ്കിന്റെ  പേര് ഉൾപ്പെടുത്തിയിട്ടില്ല.
സംസ്ഥാനം മുഴുവൻ സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്യുന്നതിന്  65 കോടി  രൂപയോളം രൂപ ഇൻസെന്റീവ് ഇനത്തിൽ സർക്കാറിനു ചെലവ് വരുന്നുണ്ട്. ഇതിൽ 40 രൂപ പെൻഷൻ വിതരണം ചെയ്യുന്ന  ജീവനക്കാരനും 5 രൂപ ബാങ്കിനും 5 രൂപ ക്ലറിക്കൽ സ്റ്റാഫിനുമാണ്.
ജൂൺ 5 പെൻഷൻ വിതരണം പൂർത്തിയാക്കണം എന്നാണ് സർക്കാർ ഉത്തരവ്.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here