വിജയപഥത്തിൽ ഒരു നൂറ്റാണ്ട് ; ചരിത്രം രചിച്ച് കല്ലടിക്കോട് സഹകരണ ബാങ്ക്


പാലക്കാടന്‍ ഗ്രാമീണ സൗന്ദര്യം ഇഴപാകിയ മലയോര ഗ്രാമമായ കരിമ്പയില്‍, ജനങ്ങളുടെ അത്താണിയായി നിലകൊള്ളുന്ന കല്ലടിക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് വിജയപഥത്തിൽ യാത്ര തുടങ്ങി ഒരു നൂറ്റാണ്ടാവുകയാണ്. വളര്‍ച്ചയോടൊപ്പം ജനനന്മ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങൾ കൊണ്ട് നാടിന്റെ ഹൃദയത്തുടിപ്പാകാന്‍ കഴിഞ്ഞു എന്നത് ഈ അഭിമാന നേട്ടത്തിന് തിളക്കം കൂട്ടുന്നു.

1923 ല്‍ തുപ്പനാട് പുഴയുടെ തീരത്ത് 5 രൂപ വീതം  250 രൂപ ഓഹരി മൂലധനവുമായാണ് മലങ്കാട്ടില്‍ ചെല്ലപ്പന്‍ നായര്‍ അധ്യക്ഷനായി ഐക്യനാണയ സംഘം ആരംഭിക്കുന്നത്. നെല്ല് സംഭരണവും റേഷന്‍ഷോപ്പുമാണ്‌ അന്നുണ്ടായിരുന്നത്.  
1964 ല്‍ സഹകരണ സംഘമായും 1975 ല്‍ സഹകരണ ബാങ്കായും ഉയര്‍ന്നു.  ഇടപാടുകള്‍ വര്‍ദ്ധിച്ചപ്പോൾ മറ്റ് ബിസിനസുകളിലേക്കുള്ള കാല്‍വെയ്പിന് മുന്നോടിയായാണ് ഇപ്പോള്‍ ബാങ്ക് ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന 15 സെന്റ് സ്ഥലം വാങ്ങി പുതിയ കെട്ടിടം പണിതത്.

ഇന്ന് ക്ലാസ് വണ്‍ സ്പെഷ്യല്‍ ഗ്രേഡ് പദവിയിലെത്തി നില്‍ക്കുന്ന ബാങ്കിന് 175 കോടി നിക്ഷേപവും 122 കോടി വായ്പയുമുണ്ട്. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും നടപ്പാക്കിയുമാണ് ബാങ്ക് വിജയ പടവുകള്‍ താണ്ടുന്നത്. കരിമ്പ പഞ്ചായത്താണ് ബാങ്കിന്റെ പ്രവര്‍ത്തന പരിധി. രാവിലെ 9 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസ് ഇടപാടുകാര്‍ക്ക് ഏറെ ഗുണകരമാണ്.  പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിച്ച് സേവനങ്ങള്‍ സുഗമവും കുറ്റമറ്റതുമാക്കിയിട്ടുണ്ട്. ഹെഡ് ഓഫീസും മൂന്ന് ബ്രാഞ്ചുകളും  കോര്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.


ആധുനിക ബാങ്കിംഗ് സംവിധാനങ്ങളായ RTGS , NEFT വഴി ഇലക്ട്രോണിക് ഫണ്ട് കൈമാറ്റം, ഇടപാടുകാര്‍ക്ക് എസ് എം എസ് സൗകര്യം,western union money transfer സംവിധാനം, ഇന്ത്യയിലെവിടേക്കും demand draft, വിവിധതരം എം.എം.ബി.എസുകള്‍ എന്നിവ സേവനങ്ങൾ സുഗമമാക്കുന്നു. ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചും മറ്റ് മൂന്ന് ശാഖകളും ലാഭകരമായി പ്രവര്‍ത്തിക്കുന്നു. എല്ലാ ബ്രാഞ്ചിലും ലോക്കര്‍ സൗകര്യം ലഭ്യമാണ്. ബാങ്കിന്റെ മീറ്റിംഗുകള്‍ക്കായി ഹെഡ് ഓഫീസിന് മുകളിൽ പൂര്‍ണ്ണമായി ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളും, മറ്റു പരിപാടികള്‍ക്കായി 100 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സജ്ജമാക്കിയിട്ടുണ്ട്.

    


സംഘത്തിന്റെ തുടക്കകാലത്ത്  നെല്ല് സംഭരണവും റേഷന്‍ഷോപ്പും  മാത്രമായിരുന്നു ആദായമെങ്കിൽ ഇന്ന് സാധാരണക്കാരന്റെ അത്താണിയും കല്ലടിക്കോടിന്റെ വ്യാപാര ശൃംഖലയില്‍ പങ്കാളിയുമാണ് ബാങ്ക്. നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നല്‍കിവരുന്നു. കൂടാതെ കാര്‍ഷിക, കാര്‍ഷികേതര വായ്പകള്‍ , വിവാഹം, ചികിത്സ, കച്ചവടം, പഠനം എന്നിവയ്ക്ക് ഉള്‍പ്പെടെ വിവിധ വായ്പാ പദ്ധതികള്‍ നിലവിലുണ്ട്. 20 വര്‍ഷമായി ലാഭത്തില്‍ പ്രവൃത്തിച്ചു വരുന്ന ബാങ്ക് മെമ്പര്‍മാര്‍ക്ക് തുടര്‍ച്ചയായി ലാഭവിഹിതം നല്‍കിവരുന്നുണ്ട്. ക്ഷേമ പെന്‍ഷന്‍ വിതരണം, കെ.എസ്.ആര്‍.ടി സി പെന്‍ഷന്‍ വിതരണം എന്നിവയും ബാങ്ക് വഴി നടത്തിവരുന്നു.

കാർഷിക ഗ്രാമമായ കരിമ്പയിലെ കർഷകർക്കും കർഷക തൊഴിലാളികൾക്കും ഗുണകരമാണ് കല്ലടിക്കോട് സഹകരണ ബാങ്കിന്റെ കാർഷിക പദ്ധതികൾ. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ബാങ്കും കൃഷിഭവനും സംയുക്തമായി  'കല്ലടിക്കോടന്‍ ജൈവ കുത്തരി' വിപണിയിലിറക്കിയത് കാർഷിക- വാണിജ്യ രംഗത്തെ മറ്റൊരു ചുവടുവെപ്പായി. മുട്ടിക്കൽ കണ്ടം തരിശ് ഭൂമിയിൽ രണ്ടര ഏക്കർ പാടം പാട്ടത്തിനെടുത്ത് ബാങ്ക് ഭരണ സമിതി കൃഷിയിറക്കി. നെല്ല് വിൽക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കിയതിനെ തുടർന്നാണ് അരിയാക്കി പുതിയ ബ്രാന്റിൽ വിപണിയിൽ ഇറക്കിയത്. നീതി സൂപ്പര്‍ മാര്‍ക്കറ്റിലും കല്ലടിക്കോട് ഇക്കോ ഷോപ്പിലും ഒരു കിലോയ്ക്ക് 50 രൂപ നിരക്കില്‍ വില്‍പ്പന നടത്തുന്നത്.



 സര്‍ക്കാരിന്റെ 'സുവര്‍ണ കേരളം, ഹരിത കേരളം 'പദ്ധതിയുടെ ഭാഗമായി വിഷരഹിത പച്ചക്കറി തൈകളും ഫലവൃക്ഷ തൈകളും  ബാങ്ക് വിതരണം ചെയ്തു വരുന്നു.
കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പച്ചക്കറി കൃഷി, കോഴി, പന്നി ഫാം എന്നിവ ആരംഭിക്കുന്നതിനും മറ്റ് കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായി ലോണ്‍ നല്‍കി വരുന്നു. കാര്‍ഷിക ആവശ്യത്തിനുള്ള രാസവളങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനായി ബാങ്കിന്റെ വളം ഡിപ്പോ ഇടക്കുറിശ്ശിയില്‍ പ്രവര്‍ത്തിക്കുന്നു.

കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം ആരോഗ്യ രംഗത്തെ ബാങ്കിന്റെ സേവനങ്ങള്‍ സ്വകാര്യ മേഖലയോട് കിടപിടിക്കുന്നതാണ്. ബാങ്ക് ആരംഭിച്ച നീതി സാന്ത്വനം ഡയാലിസിസ് സെന്റർ നന്മയും ജന സേവനവും ലക്ഷ്യമാക്കിയ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമാണ്. വൃക്ക രോഗികള്‍ക്ക് ബാങ്കിന്റെ നീതി സാന്ത്വനം ഡയാലിസിസ് സെന്ററിലൂടെ കുറഞ്ഞ നിരക്കില്‍ ഡയാലിസിസ് ചെയ്യാം. സാധാരണ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരവും ഗുണകരവുമായ ഈ പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.  തുടക്കത്തില്‍ തന്നെ മൂന്ന് നിര്‍ധന കുടുംബത്തിലെ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കി ആശ്വാസമാകാനും ബാങ്കിന് കഴിഞ്ഞു. ഡയാലിസിസ് പൂര്‍ണ്ണമായും സൗജന്യമായി നടത്താനും ആലോചിച്ചുവരുന്നു.



ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിലൂടെ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ അലോപ്പതി മരുന്നുകള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നു.



 സ്വകാര്യ ലാബുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കില്‍ വിവിധ ടെസ്റ്റുകള്‍ ബാങ്കിന്റെ നീതി ലാബിലൂടെ നടത്താനാകും.  രാവിലെ 6.30 മുതല്‍ വൈകീട്ട് 8 വരെ തുറന്ന് പ്രവര്‍ത്തിക്കും. എല്ലാ പരിശോധനകള്‍ക്കും  10% മുതല്‍ 50 % വരെ ഡിസ്‌കൗണ്ട് ലഭ്യമാക്കുന്നു.


സാധാരണക്കാര്‍ക്ക് ആശ്രയമായ നീതി ക്ലിനിക്കില്‍ മികച്ച ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുളളത്. വിവിധ വിഭാഗങ്ങളിലായി നാല് ഡോക്ടര്‍മാര്‍ ക്ലിനിക്കില്‍ സേവനമനുഷ്ഠിക്കുന്നു. ഒരു വര്‍ഷക്കാലം നീണ്ട ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ക്ലിനിക്കില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും നടത്തി.



ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കുകയും അവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയും ചെയ്യുന്ന നീതി സൂപ്പര്‍ മാര്‍ക്കറ്റും നാടിന്റെ ആശ്രയമാണ്.



പഠനത്തില്‍ മികവ് കാണിക്കുന്ന, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇടപാടുകാരുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്ത് സ്പോണ്‍സര്‍ ചെയ്യുന്ന വ്യത്യസ്തമായ പദ്ധതിയും ബാങ്ക് നടപ്പാക്കുന്നു.
പൊതുനന്മ ഫണ്ടില്‍ നിന്നും സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിലേക്ക് ഉപകരണങ്ങള്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു  പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കും മറ്റ് മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കും ക്യാഷ് അവാര്‍ഡ് വിതരണം എന്നിവ  ചെയ്തുവരുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന് 10 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി.
കെയര്‍ ഹോം പദ്ധതിയിലൂടെ ഒരു വീട് നിര്‍മ്മിക്കുന്നതിനായി 4 ലക്ഷം രൂപ നല്‍കാനും ബാങ്കിന് കഴിഞ്ഞു.പ്രളയക്കെടുതി നേരിട്ട കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി 3 ലക്ഷം രൂപ നല്‍കി. കൂടാതെ 2017-18 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 5,26,650 രൂപയും നല്‍കി.

150 സ്വയം സഹായ സംഘങ്ങളും ബാങ്ക് രൂപീകരിച്ചിട്ടുണ്ട്. ബാങ്കിന്റെ കീഴിലുള്ള ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിന് വായ്പ നല്‍കിയതിലൂടെ 'സ്മാര്‍ട്ട് ഇന്റീരിയല്‍ ക്ലീനിംഗ്' എന്ന സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാനായി. ജനങ്ങളെ കൊള്ളപലിശക്കാരുടെ കടക്കെണിയില്‍ നിന്നും രക്ഷിക്കുന്നു മുറ്റത്തെ മുല്ല പദ്ധതിയിലൂടെ വായ്പ നല്‍കിവരുന്നു.
ഇടപാടുകാര്‍ക്കായി അപകട ഇന്‍ഷുറന്‍സ്, സര്‍ക്കാരിന്റെ റിസ്‌ക് ഫണ്ട് പദ്ധതി എന്നിവയിലൂടെ സുരക്ഷ ഉറപ്പാക്കുന്നു.

ജെ എല്‍ ജി ഗ്രൂപ്പുകളുടെ വിപുലീകരണം, ഹാര്‍ഡ് വെയര്‍ ഷോപ്പ്, കാര്‍ഷിക വിപണന കേന്ദ്രവും കയറ്റുമതിയും, ഇലക്ട്രിക്കല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ എന്നിവയാണ് ബാങ്ക് മുന്നോട്ടു വച്ചിട്ടുള്ള പുതിയ പദ്ധതികൾ. ഇവ കൂടി യാഥാർത്ഥ്യമാകുന്നതോടെ സഹകരണ മേഖലയിൽ വികസനത്തിന്റെയും വൈവിധ്യവത്കരണത്തിന്റെയും വേറിട്ട മുഖമാകും കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്ക് എന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ് വി.കെ ഷൈജു പ്രസിഡന്റും ബിനോയ് ജോസഫ് സെക്രട്ടറിയുമായുള്ള ഭരണസമിതി.



പ്രസിഡന്റ് വി.കെ ഷൈജു


സെക്രട്ടറി ബിനോയ് ജോസഫ്


നാടിന് സ്‌നേഹത്തണലൊരുക്കി പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്

ഒരു നാടിന്റെ സാമൂഹിക, സാമ്പത്തിക, കാര്‍ഷിക വികസനത്തിന് മുന്നില്‍ നിന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ തണലൊരുക്കിയുമാണ് സഹകരണ ബാങ്കുകള്‍ വിജയവഴി താണ്ടുന്നത്. അതിനൂതന ബാങ്കിങ് സേവനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന വികസന പദ്ധതികള്‍ സഹകരണ ബാങ്കുകളുടെ സവിശേഷതയാണ്. ഇത്തരത്തില്‍ സംസ്ഥാനത്തിന് തന്നെ മാതൃകയായി സഹകരണ വഴിയില്‍ വിപ്ലവം രചിച്ച തൃശൂര്‍ അത്താണിക്കടുത്തുുള്ള പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ചരിത്രവും പ്രവര്‍ത്തനങ്ങളും സഹകരണരംഗം ന്യൂസ് പങ്കുവക്കുന്നു..



സഹകരണ മേഖലയില്‍ ചരിത്രം രചിച്ച പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നാടിന്റെ ഹൃദയം കവര്‍ന്ന് വിജയ വഴിയില്‍ മുന്നേറുകയാണ്.

നാടിനൊപ്പമുണ്ടെന്ന് പറയുക മാത്രമല്ല തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെ നാടിനും നാട്ടുകാര്‍ക്കുമൊപ്പം നിന്ന് കോവിഡ് മഹാമാരിയെയും സധൈര്യം നേരിട്ട ബാങ്ക് ഒട്ടേറെ പേര്‍ക്ക് താങ്ങും തണലുമൊരുക്കി അതിജീവനപാതയിലും മുന്നിലാണ്.

കോവിഡില്‍ ജീവിതം തന്നെ പ്രതിസന്ധിയിലായ പലര്‍ക്കും തങ്ങളുടെ ഉപജീവനമാര്‍ഗം വിട്ട് പല മേഖലകളിലേക്കും ചേക്കേറേണ്ടി വന്നു. ഈ ഘട്ടത്തില്‍ നിലനില്‍പ്പിനായി പൊരുതുന്നവര്‍ക്ക് വഴികാട്ടിയായി ബാങ്ക്. പല പദ്ധതികളെയും കോവിഡ് പ്രതികൂലമായി ബാധിച്ചെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ ഉയര്‍ത്തെണീറ്റ പാരമ്പര്യമുള്ള ബാങ്ക് ഇവിടേയും പൊരുതി മുന്നേറി.

കോവിഡ് മഹാമാരി ലോകത്തെ വേട്ടയാടുമ്പോഴും തങ്ങളുടെ പ്രദേശത്ത് ഭക്ഷ്യസുരക്ഷയും വരുമാന മാര്‍ഗവും ഉറപ്പാക്കുന്ന കാലാനുസൃതമായ പദ്ധതികള്‍ നടപ്പാക്കാന്‍ ബാങ്കിനായി. ഇങ്ങനെ തുടങ്ങിവച്ച ജനക്ഷേമ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം മുന്‍പുണ്ടായിരുന്നവ തിരിച്ചു പിടിക്കാനും ഇന്ന് ബാങ്കിന് സാധിച്ചിട്ടുണ്ട്.


സുഭിക്ഷ കേരളം പദ്ധതിയിലൂടെ ബാങ്കിന്റെ നേതൃത്വത്തില്‍ കോഴിയും കൂടും പദ്ധതി, ആടും കൂടും പദ്ധതി, മത്സ്യ കൃഷി, സംയോജിത പച്ചക്കറി കൃഷി എന്നിവ ജന പങ്കാളിത്തത്തോടെ നടത്തി. 6.4% പലിശയില്‍ അഗ്രികള്‍ച്ചറല്‍ ഗോള്‍ഡ് ലോണ്‍ അനുവദിച്ച്  കര്‍ഷകര്‍ക്കൊപ്പം നിന്നു. കേരള ബാങ്കിന്റെ SLF വായ്പ പദ്ധതി ഇതിനായി പ്രയോജനപ്പെടുത്തി.

    

കാര്‍ഷിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ സ്ത്രീകളുടെ തയ്യല്‍ യൂണിറ്റായ ഗ്രീന്‍ ലൂംസ് സ്റ്റിച്ചിങ്ങ് യൂണിറ്റ് ആരംഭിച്ച് 5 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കാനും ബാങ്കിന് കഴിഞ്ഞു. മാസ്‌ക്, തുണിസഞ്ചി എന്നിവ തയ്ക്കുന്നതിന് 4 തയ്യല്‍ മെഷീനുകള്‍ വാങ്ങി നല്‍കി. ഈ യൂണിറ്റ് ഇപ്പോഴും ബാങ്ക് കെട്ടിടത്തില്‍ പ്രവത്തിക്കുന്നുണ്ട്.

കോവിഡ് കാലത്ത് നടത്താന്‍ കഴിയാതെ വരികയും ഇന്ന് പൂര്‍വ്വാധികം ഉത്സാഹത്തോടെ ബാങ്ക് തിരിച്ചു പിടിക്കുകയും ചെയ്ത പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണ് ഞാറ്റുവേല ചന്തയും റൂറല്‍ ഹട്ടും.
സഹകരണ മേഖലയില്‍ തന്നെ ആദ്യമായി   ഞാറ്റുവേല ചന്ത ആരംഭിച്ച  പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെ മാതൃകയാക്കി ഇന്ന് കേരളം മുഴുവന്‍ ഞാറ്റുവേലച്ചന്തകള്‍ ഉത്സവമായി മാറിയിരിക്കുകയാണ്.
സഹകാരികളും കര്‍ഷകരും  ചെറുകിട സംരംഭകരും വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വയം സഹായക സംഘങ്ങളും നാട്ടുകാരും എല്ലാവരും ഒന്നുചേരുന്ന ഒരുമയുടെ ആഘോഷമാണ്   ബാങ്ക് മുറ്റത്ത് അരങ്ങേറുന്ന  ഞാറ്റുവേല ചന്ത പുതുതലമുറയ്ക്ക് കൃഷിയിലേക്കുള്ള  വഴികാട്ടിയാ ണിതെന്നതാണ് ഏറ്റവും വലിയ സവിശേഷതയും നേട്ടവും
കോവിഡ് കാലത്ത് നിന്നു പോയ ഞാറ്റുവേല ചന്ത വീണ്ടും ഉണര്‍ന്നപ്പോള്‍ കര്‍ഷകന്റെ ഉത്പന്നങ്ങള്‍ക്ക്  ന്യായവില ലഭിക്കുന്നതിനായി നടത്തിവരുന്ന ഞായറാഴ്ചകളിലെ റൂറല്‍ ഹട്ട് നാട്ടുചന്തയും ബാങ്കിന് പുനരാരംഭിക്കാന്‍ കഴിഞ്ഞു.

 

പച്ചക്കറി കൃഷിയും നെല്‍കൃഷിയുമൊക്കെ വീണ്ടും ഊര്‍ജിതമായി. പച്ചക്കറി കൃഷിക്ക് മാത്രം 48 ജെ എല്‍ ജി കള്‍ ബാങ്കിന്റേതായി ഇന്നും പ്രവര്‍ത്തിക്കുന്നു. വെണ്ട, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികള്‍  ഈ ഗ്രൂപ്പുകള്‍ കൃഷി ചെയ്തു വരുന്നു. നാല് പാടശേഖര സമിതികള്‍ക്ക്  പലിശ രഹിത വായ്പ നല്‍കി നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നു.  കൃഷിപ്പണിക്കായി ഗ്രീന്‍ ആര്‍മിയുടെ സേവനവും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്.

ജനസേവന രംഗത്തെ എണ്ണമറ്റ  പദ്ധതികളിലൂടെ സഹകരണ മേഖലയില്‍ വിസ്മയമായി മാറിയ പെരിങ്ങണ്ടൂര്‍ ബാങ്ക്  പുതിയ പദ്ധതിയായ 'നാളികേര സംസ്‌കരണ കേന്ദ്രം' യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്. കേരകര്‍ഷര്‍ക്ക് നേട്ടമുണ്ടാക്കുന്ന മറ്റൊരു സ്വപ്ന പദ്ധതി കൂടി പൂവണിയുമെന്ന സന്തോഷത്തിലാണ്  പ്രസിഡന്റ് എം.ആര്‍ ഷാജനും സെക്രട്ടറി ടി.ആര്‍. രാജനും

ഇന്ന് ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് പദവിയിലെത്തി നില്‍ക്കുന്ന, സാങ്കേതിക മുന്നേറ്റം കൊണ്ടും നൂതന ആശയങ്ങള്‍ കൊണ്ടും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സഹകരണ മേഖലയില്‍ തരംഗമായി മാറിയ പെരിങ്ങണ്ടൂര്‍ ബാങ്കിന്റെ പ്രയാണം തുടങ്ങിയിട്ട് 9 ദശകങ്ങള്‍ പിന്നിട്ടു. ബാങ്ക് ഇതുവരെ നടപ്പാക്കിയ ഓരോ പ്രവര്‍ത്തങ്ങളും സംസ്ഥാനത്തിന് തന്നെ മാതൃകയാണ്.

പെരിങ്ങണ്ടൂരില്‍ ഹെഡ് ഓഫീസും, പഴയ ഓഫീസ് കോംപ്ലക്‌സും, മള്‍ട്ടി പര്‍പ്പസ് പാര്‍ക്കിംഗ് ഗ്രൗണ്ടും ഒരുമിച്ച് 15000 സ്‌ക്വയര്‍ ഫീറ്റിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. പൂര്‍ണ്ണമായും ശീതീകരിച്ച ഹെഡ് ഓഫീസില്‍ കോര്‍ ബാങ്കിങ്, വൈ ഫൈ തുടങ്ങി നൂതന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് .  'എ. ടി.എം കൗണ്ടര്‍ സേവനവും ലഭ്യമാണ്.

1932ല്‍ പെരിങ്ങണ്ടൂര്‍ വില്ലേജിലെ അമ്പലപ്പുറത്ത് പരസ്പര സഹായ സംഘമായാണ് തുടക്കം. ആദ്യ പ്രസിഡണ്ട് മനക്കുളം കുഞ്ഞന്‍ രാജയില്‍ നിന്ന് 100 രൂപ കന്നിമൂലധനവുമായി പ്രവര്‍ത്തനം തുടങ്ങിയ ബാങ്കിന്റെ ഇപ്പോഴത്തെ ഡെപ്പോസിറ്റ് 200 കോടിക്ക് മുകളിലാണ്.

1954 ല്‍ കാര്‍ഷിക ബാങ്കായും 1967-ല്‍ സഹകരണ ബാങ്കായും പെരിങ്ങണ്ടൂരിന്റെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചു.  എ.പി കൃഷ്ണനുണ്ണി മേനോന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കശുവണ്ടി സംഭരണവും റേഷന്‍ കടയും ആരംഭിച്ചാണ് മാറ്റങ്ങള്‍ക്ക് തറക്കല്ലിട്ടത്. എം. ആര്‍ അനൂപ് കിഷോര്‍ പ്രസിഡന്റായിരുന്നപ്പോള്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ബാങ്കിനെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമാക്കി.

 കമ്പ്യൂട്ടര്‍വത്കരണം യാഥാര്‍ത്ഥ്യമാക്കിയതോടെ ബാങ്കിങ് പ്രവര്‍ത്തനങ്ങളില്‍ സമഗ്രമാറ്റം കൊണ്ടുവരാനായി. തൃശൂര്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിലാരംഭിച്ച നീതി മെഡിക്കല്‍സ് വൈവിധ്യ വത്കരണത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പായി. മെഡിക്കല്‍ കോളേജിനകത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ സ്റ്റോറിലൂടെ ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കിയും ബാങ്ക് മാതൃകയാവുകയാണ്.

കുടുംബശ്രീ എന്ന ആശയം രൂപപ്പെടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് വനിതകളുടെ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ചു. എസ്.എച്ച്.ജി, ജെ.എല്‍.ജി കളിലൂടെ 70 ശതമാനം വനിതകളെ മുഖ്യധാരയിലേക്കെത്തിച്ചു. എസ്. എച്ച്.ജി ക്കായി ബാങ്കില്‍ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് കേരളത്തില്‍ ആദ്യമായി കയറ്റിറക്ക് തൊഴിലാളികള്‍ക്ക് എസ് എച്ച് ജി രൂപീകരിച്ചത് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കാണ്.

ഓരോ ചുവടുവെപ്പിലും ഒപ്പം നിന്ന നാടിന് ബാങ്ക് നല്‍കിയ സമ്മാനമാണ് 'ഗ്രീന്‍ മൈത്രി സൂപ്പര്‍ മാര്‍ക്കറ്റ്'  ബ്രാന്റ് ഉത്പന്നങ്ങള്‍ക്കൊപ്പം കര്‍ഷകരുടെ കാര്‍ഷിക, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും  ചെറുകിട, കുടില്‍ വ്യവസായ യൂണിറ്റ് ഉത്പന്നങ്ങള്‍ക്ക് പുറമെ എല്ലാ വിധ ഉത്പന്നങ്ങളും ഇവിടെ ഒരു കുടക്കീഴില്‍ ലഭ്യമാണ് കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറി തൈകളും നടീല്‍ വസ്തുക്കളുമെല്ലാം ഗ്രീന്‍ മൈത്രിയിലൂടെ വിപണിയിലെത്തുന്നു. ഗ്രീന്‍ മൈത്രി -ഫിഷ് മാര്‍ട്ട്, മീറ്റ് മാര്‍ട്ട്, കോപ് മാര്‍ട്ട് എന്നിവയും ബാങ്ക് ആരംഭിച്ചിട്ടുണ്ട്.


 കോവിഡിന് മുന്‍പ് ബാങ്ക് തുടക്കമിട്ട മാതൃകാ പദ്ധതികള്‍ പെരിങ്ങണ്ടൂരിന്റെ കാര്‍ഷിക മേഖലയുടെ ചരിത്രം മാറ്റിയെഴുതിയിരുന്നുവെന്നത് ചരിത്രം .
നാട്ടുപച്ച പദ്ധതിയിലൂടെ നല്ല രീതിയില്‍ കൃഷി ചെയ്യുന്ന 300 പേര്‍ക്ക് സൗജന്യ നിരക്കില്‍ വിത്തും തൈകളും നല്‍കി.  ഭൗമ സൂചിക അംഗീകാരം നേടിയിട്ടുള്ള ചെങ്ങാലിക്കോടന്‍ വാഴ കൃഷിയ്ക്കായി പലിശ രഹിത വായ്പ നല്‍കി.  കൃഷി ചെയ്യുന്ന വാഴകളുടെ കുലകള്‍ വിപണിയിലേതിലും ഉയര്‍ന്ന വില നല്‍കിയാണ് ബാങ്ക് തിരിച്ചെടുത്തിരുന്നത്. പാസ്ചറൈസ്  ചെയ്ത ഗുണമേന്മയുള്ള പാല്‍ വിതരണം ചെയ്യുന്നതിന് 'മില്‍ക് സിറ്റി' എന്ന ആശയത്തോടെ ക്ഷീരസാഗരം പദ്ധതി ആവിഷ്‌കരിച്ച് ഗ്രൂപ്പുകളായി ഡയറി ഫാമിങ്ങിന് അവസരമൊരുക്കി മലബാറി ആടുകളെ വളര്‍ത്തുന്നതിനും പ്രോത്സാഹനം നല്‍കി.

  

പാര്‍ളിക്കാടും മെഡിക്കല്‍ കോളേജിനു സമീപവും ആരംഭിച്ച ബ്രാഞ്ചുകള്‍, ടെക്‌സ്‌റ്റൈല്‍ ഷോപ്പ്, വളം ഡെപ്പോ, 400 പേര്‍ക്ക് ഇരിക്കാവുന്ന ഇ.എം.എസ് ഹാള്‍, 75 പേര്‍ക്ക് ഇരിക്കുന്ന കെ. കെ. കൃഷ്ണന്‍ കുട്ടി സെമിനാര്‍ ഹാള്‍ എന്നിവയും ബാങ്കിന്റെ വികസന വികസന രേഖയിലെ കണ്ണികളാണ്

കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിന് സമ്പാദ്യം വാത്സല്യം കിഡ്‌സ് ഡെപ്പോസിറ്റ് ,
ഗവ. എയ്ഡഡ് സ്‌കൂളുകളില്‍ ശാസ്ത്ര മാസികകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും എത്തിച്ചു കൊടുക്കുകയും, വെക്കേഷന്‍ ക്യാമ്പ്, തൊഴിലവസര ശില്പശാല, അക്കാദമിക് അവാര്‍ഡുകള്‍, സ്‌കോളര്‍ഷിപ്പ് എന്നിവയിലൂടെ നാടിന്റെ വിദ്യാഭ്യാസ മേഖലയിലും ബാങ്ക് കയ്യൊപ്പ് ചാര്‍ത്തുന്നു.
ഇതിനു പുറമെ സ്‌കൂളുകളില്‍ മാതൃകാ പച്ചക്കറി കൃഷി  പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്.
70 കഴിഞ്ഞ മെമ്പര്‍മാര്‍ക്ക് സുഖായുസ് പെന്‍ഷന്‍, കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് , തണല്‍ പദ്ധതി, ആംബുലന്‍സ് സൗകര്യം തുടങ്ങിയവ നല്‍കുന്നു.

മുഴുവന്‍ വനിതാ ജീവനക്കാര്‍ക്കും ടൂ വീലര്‍ ലഭ്യമാക്കിയ ബാങ്ക് ലോയല്‍റ്റി കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, രുപെ കാര്‍ഡ് എന്നിവയിലൂടെ മെമ്പര്‍ മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ആനുകൂല്യം നല്‍കി.


പ്രസിഡന്റ് എം ആര്‍ ഷാജന്‍


സെക്രട്ടറി ടി ആര്‍ രാജന്‍


ഇങ്ങനെ നാനാ മേഖലകളിലുമുള്ള സുതാര്യവും  ആത്മാര്‍ത്ഥവുമായ  ഇടപെടലുകള്‍ കൊണ്ട് നാടിന്റെ സംരക്ഷണ കവചമായി മാറി ബാങ്ക്. ഇന്ന് 'ഞങ്ങളുടെ സ്വന്തം ബാങ്ക് ' എന്ന് നാടും നാട്ടുകാരും ആത്മധൈര്യത്തോടെ  പറയുന്നതാണ്  പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കിന്റെ വിജയം.



കോവിഡിനെ തോൽപ്പിക്കാൻ പടയൊരുക്കി പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131 

നാടിന്റെ സാമൂഹിക, കാർഷിക, സാമ്പത്തിക വികസനത്തിന്‌ ചുക്കാൻ പിടിക്കുന്ന പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131 കോവിഡ് എന്ന മഹാമാരിയുടെ ദുരിതനാളുകളിലും കാരുണ്യത്തിന്റെ വടവൃക്ഷമായി  നാട്ടുകാർക്ക് രക്ഷാകവചമൊരുക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായും  കോവിഡിന്റെ ആഘാതത്തിൽ തളർന്നുപോയ ജീവിതങ്ങൾക്ക് ആശ്വാസം പകർന്നും  നാടിനെ ചേർത്തുപിടിക്കുകയാണ് ബാങ്ക്.
സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതോടൊപ്പം 'ആതുര' എന്ന പദ്ധതിയിലൂടെ സാന്ത്വനസ്പർശമായി ഓരോ വീടുകളിലും ചെന്നെത്തുകയാണ് ബാങ്ക്. ആതുരയിൽ ആരംഭിച്ച മൊബൈൽ കോവിഡ് കെയർ യൂണിറ്റിൽ ഒരു സ്റ്റാഫ് നേഴ്സിന്റെ സേവനം കോവിഡ് ബാധിതർക്ക്  ലഭിക്കുന്നതാണ്. അടിയന്തിര ഘട്ടങ്ങളിൽ  സ്റ്റാഫ് നേഴ്സ്  വീടുകളിൽ വന്ന്   രോഗിയുടെ പ്രാഥമിക  പരിശോധന നടത്തുകയും ആവശ്യമെങ്കിൽ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുന്നതുമാണ്.  
ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള  വടക്കേക്കര, ചിറ്റാറ്റുകര   പഞ്ചായത്തുകളിൽ രാവിലെ ഒമ്പത്  മണി മുതൽ രാത്രി ഒമ്പത് മണിവരെ  കോവിഡ് കെയർ യൂണിറ്റിന്റെ സേവനം ലഭ്യമാണ്. പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് മൊബൈൽ കെയർ പദ്ധതി പ്രാവർത്തികമാക്കിയിട്ടുള്ളത്.  ആര്‍.ടി.പി.സി.ആര്‍ പരിശോധന തുടക്കത്തിൽ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും  ഇപ്പോൾ  രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീടുകളിലെത്തി ഗവർമെന്റ് അംഗീകരിച്ച നിരക്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യവും  ഒരുക്കിക്കഴിഞ്ഞു. ഇതിനായി പ്രത്യേക വാഹനവും ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് പരിതിയിലുള്ള പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും ഈ ലഭിക്കും. രോഗികളെ ആശുപത്രിയിലെത്തിക്കാനും രോഗികള്‍ക്ക് മരുന്നെത്തിക്കാനുമുള്ള കോവിഡ് ഹെല്‍പ് ലൈനും ഏതു സമയത്തും സഹായത്തിനായി വിളിക്കാവുന്ന ഹെൽപ് ഡെസ്‌ക്കും ആരംഭിച്ചിട്ടുണ്ട്. 

 ലോക്ക് ഡൗൺ സമയത്ത്   വാഹനമില്ലാത്തവർക്ക് വാഹന  സൗകര്യവും ആംബുലൻസ് സഹായവും  ആതുരയിലൂടെ ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിനു  പുറമെ  കോവിഡ്‌ ബാധിതരായ കുടുംബങ്ങൾക്ക് മരുന്നും  ശുചീകരണ ഉത്പന്നങ്ങൾ അടങ്ങുന്ന കിറ്റും വീടുകളിൽ എത്തിച്ചു കൊടുക്കുന്നു.
ലോക് ഡൌൺ സാധാരണ ജീവിതം താറുമാറാക്കിയ സാഹചര്യത്തിൽ സാമ്പത്തികമായും ശാരീരികമായും  ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങൾക്കും മുതിർന്ന പൗരന്മാർക്കും കനിവിന്റെ കൈത്താങ്ങാവുകയും ചെയ്യുന്നു ബാങ്ക്. കാൻസർ ബാധിതരായ  അംഗങ്ങൾ, ഡയാലിസിസിന് വിധേയമാകുന്നവർ, ഭിന്നശേഷിയുള്ളവർ  ഉള്ള അംഗങ്ങളുടെ കുടുംബങ്ങൾ, ബൈപ്പാസ് സർജറി ചെയ്തിട്ടുള്ള അംഗങ്ങൾ, കിടപ്പു രോഗികൾ, മറ്റു ഗുരുതര രോഗങ്ങൾ ബാധിച്ച അംഗങ്ങൾ എന്നിവർക്ക്  ഒരു മാസത്തേക്ക്  സൗജന്യ മരുന്നും അവശ്യവസ്തുക്കളും നൽകുന്നതോടൊപ്പം  സൗജന്യമായി ലാബ് ടെസ്റ്റ് നടത്താനും ആവശ്യമെങ്കിൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കിയും ബാങ്ക്  അവർക്കൊപ്പം ചേർന്നു നിൽക്കുന്നു. 
ബാങ്കിന്റെ പെൻഷന് അർഹരായ മുതിർന്ന അംഗങ്ങൾക്കുള്ള സഹായവും വീടുകളിൽ എത്തിച്ചു കൊടുക്കുന്നതിനുള്ള നടപടികളും  ആരംഭിച്ചു കഴിഞ്ഞു. ഇവർക്ക് കരുതലിന്റെ  അടയാളമായി പെൻഷനൊപ്പം ഫ്ലാസ്ക്കും വിതരണം ചെയ്യുന്നുണ്ട്.  കോവിഡിന്റെ പശ്ചാതലത്തിൽ അംഗങ്ങളുടെ വിധവകൾക്ക് മക്കളുടെ പഠനത്തിനുവേണ്ടി സ്വാന്തനം പദ്ധതിയിൽ സ്‍മാർട് ഫോണും അധ്യയന വർഷം തുടങ്ങുന്നതിനു മുൻപ് വിതരണം ചെയ്യും.
സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്കിന്റെ ഇരുപതു ലക്ഷവും ജീവനക്കാരുടെ വിഹിതമായ അറുപതിനായിരത്തി അഞ്ഞുറ്റി പതിനെട്ട് രൂപയടക്കം 2060518 രൂപയാണ് ബാങ്ക് കൈമാറിയത്. ചിറ്റാട്ടുകര, വടക്കേക്കര പഞ്ചായത്തുകളിലെ കോവിഡ് കെയർ സെന്ററിലേക്കും  പ്രതിരോധ  പ്രവർത്തകരായ ആശാ വർക്കർമാർക്കും ഇ.ആർ.ടി.വളണ്ടിയർമാർക്കും  ആവശ്യമായ ഫെയ്സ് ഷീൽഡ്, പിപിഇ കിറ്റുകള്‍, മാസ്ക്, സാനിറ്റൈസർ,  ഗ്ലൗസ് എന്നിവയും വിതരണം ചെയ്തു. 
ചിറ്റാട്ടുകര പഞ്ചായത്തിന്റെ സാമൂഹിക അടുക്കള ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. വടക്കേക്കര പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിലേക്ക് ആവശ്യമായ സാമ്പത്തിക സഹായവും ചെയ്തു കൊടുക്കുന്നു. ഇതിനു പുറമെ പറവൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള  മൂത്തകുന്നം  കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനുവേണ്ടി  ഒരേ സമയം 35 പേർക്ക് ഓക്സിജൻ നൽകാൻ സൗകര്യമുള്ള കെട്ടിടത്തിനാവശ്യമായ ഒന്നര ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും ബാങ്കാണ് നൽകിയത്. 
പ്രവർത്തനങ്ങൾക്ക് രാപകലില്ലാതെ നേതൃത്വം നൽകി ബാങ്ക്  പ്രസിഡൻറ് എ.ബി. മനോജിനൊപ്പം ഭരണസമിതി അംഗങ്ങളും സെക്രട്ടറി കെ.എസ്. ജെയ്‌സിയും ജീവനക്കാരും സദാ കർമനിർതരാണ്‌. സുഭിക്ഷ കേരളം പദ്ധതിയിൽ നെല്ലും പച്ചക്കറിയും ഉൾപ്പെടെയുള്ള കൃഷിയിലൂടെ കോവിഡ് കശക്കിയെറിഞ്ഞ  നാടിന്റെ ജീവ സ്‌പന്ദനം വീണ്ടെടുക്കാനുള്ള മുന്നൊരുക്കത്തിലാണ്  പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131.

ആര്‍.ടി.പി.സി.ആര്‍  ടെസ്റ്റ്  ( സഹകരണ ലാബ്): 9497026255
ആംബുലൻസ്  : 9495069239
കോവിഡ് ഹെൽപ് ലൈൻ : 6238060977, 9383454689

കുട്ടനെല്ലൂരിന്റെ സ്വന്തം ന്യൂജെൻ ബാങ്ക് 

ഹൈടെക് ബാങ്കിങ് സംവിധാനത്തോടെ ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡിൽ  മുന്നേറുന്ന കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്   അന്നും ഇന്നും ഒരേ നയം .- സാമൂഹിക പ്രതിബദ്ധതയോടെ സമ്പൂർണ വികസനം  .
സേവന പാതയിൽ; ഏഴു പതിറ്റാണ്ടു പിന്നിടുമ്പോൾ സാധാരണകാർക്ക്  എല്ലാ സൗകര്യങ്ങളും ഒരുക്കി അത്യാധുനിക സാങ്കേതിക വിദ്യയോടെ ബാങ്കിങ് അനായാസകരമാക്കുന്നതോ ടൊപ്പം പ്രേദേശത്തിന്റെ വികസന ശക്തിയുമായ ബാങ്കിന്റെ ലാഭകണക്കുകളുടെ കണക്കുപുസ്തകത്തിന്റ ഒരു കോണിൽ ഒന്നുകൂടിയുണ്ട് ജനവിശ്വാസം  എന്ന അമൂല്യമായാ അധിക മൂലധനം. കാലത്തിനനുസരിച്  ന്യൂജെൻ  ബാങ്കായി കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് മാറുമ്പോൾ നേതൃസ്ഥാനത്തും യുവത്വ ത്തിൻറെ  തിളക്കം .33 കാരൻ പ്രസിഡന്റ് റിക്‌സൺ പ്രിൻസും 11  അംഗ ഭരണ സമിതിയും ഇരുപതിനായിരത്തോളം  വരുന്ന അംഗങ്ങളും ചേർന്ന് സഹകരണത്തിന്റെ പുതിയ വിജയ ഗാഥതീർക്കുകയാണിവിടെ  .ഒല്ലൂർ വില്ലേജിലെ കുട്ടനെല്ലൂർ ,പടവരാട് ,അഞ്ചേരി എന്നീ കോർപ്പറേഷൻ ഡിവിഷനുകൾ പ്രവർത്തന പരിധിയാക്കി കുട്ടനെല്ലൂർ  തലയുയർത്തി നിൽക്കുന്ന ബാങ്കിന് അഭിമാനിക്കാൻ നേട്ടങ്ങൾ ഒട്ടേറെ 
പുതിയ മാറ്റത്തിലേക്ക് ചുവടുവെച്ച് കോർ ബാങ്കിങ് ,എൻ .ഇ എഫ്.ടി , ആർ . ടി .ജി .എസ് ,ഐ .എം പി .എസ് , ഇ .എഫ് .ടിഎന്നീ ആധുനിക സേവനങ്ങൾ ലഭ്യമാക്കിയതിനു പുറമെ ഇന്റർനെറ്റ് ബാങ്കിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട് ,. കൂടാതെ മൈ  ബാങ്ക് എന്ന പേരിൽ ഒരു പെയ്മെൻറെ  ആപ്പും ഉണ്ട് . നോട്ട് നിരോധനത്തിന് ശേഷം നോട്ട് രഹിത ഇടപാടുകൾക് ആയാണ് ഈ മൊബൈൽ അപ്ലിക്കേഷൻ തയ്യാറക്കിയത്. ഗൂഗിൾ പ്ലെ സ്റ്റോറിൽനിന്ന് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയുന്ന അക്കൗണ്ട് ഹോൾഡർക് പ്രേദേശത്തെ   കടകളിൽനിന്ന് ക്യു  ആർ കോഡ് സ്കാൻ ചെയ്ത ഷോപ്പിംഗ് നടത്താം . സ്മാർട്ട് ഫോൺ ഇല്ലാതെയും ഈ  സംവിധാനം ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാം ഇ - പാസ് ബുക്കും ലഭിക്കും മൊബൈൽ റീചാർജിങും നടത്താം . വൈദ്യതി , ഡി .റ്റി .എ ച്ച് .ഡാറ്റ കാർഡ്,ഫോൺ ബില്ലുകൾ എന്നിവ അടക്കാനും അപ്ലിക്കേഷൻ നവീകരിച്ചിട്ടുണ്ട് . ഐ .എം .പി .എസ്  വഴി ഒരു ദിവസം 5000  രൂപ വരെയും മാസം 25000  രൂപ വരെയും ട്രാൻസ്ഫർ ചെയ്യാം  . ഇ . എഫ്  ടി  വഴി 2  ലക്ഷം രൂപ വരെ ട്രാൻസ്ഫർ ചെയ്യാം .എ  ടി എം  കാർഡും ഹൈഡ് ഓഫീസിൽ എ ടി എം കൗണ്ടറും ഒരുക്കിയിട്ടുണ്ട് .
മുൻഗാമികളുടെ പ്രവർത്തന പാത  പിന്തുടർന്ന് വളർച്ചയുടെ ഗ്രാഫിൽ പുതിയ ഉയരങ്ങൾ തൊടുമ്പോൾ ,അതാതു  കാലത്ത് വ്യക്തമായ ധാരണയോടെ കഠിന  പ്രയത്നം ചെയ്ത നിരവധി സകാരികൾക്കുള്ള സ്നേഹപ്രണാമം  കൂടിയാകുന്നു അത് .
ചിട്ടിക്കമ്പനികളുടെ കളിത്തൊട്ടിലായ തൃശ്ശൂരിൽ സഹകരണ രംഗത്ത് ആദ്യമായി മാസനിക്ഷേപ സ്കീമിന് കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് തുടക്കം കുറിച്ചതും രണ്ടരവർഷത്തോളം  തുടർച്ചയായുള്ള പടക്ക  വിപണിയും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യയിൽ  സ്വതന്ത്രത്തിന്റെ പൊൻകിരണങ്ങൾ ഉദിച്ചുയർന്ന നാളുകളിൽ ,1948 ൽ  രൂപംകൊണ്ട കുട്ടനെല്ലൂർ പരസ്പര  സഹായ സഹകരണസംഘം  ആണ് പിന്നീട് കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കായി മാറിയത് . മുണ്ടോളി  പുഷ്പകത്ത് രാമൻ നമ്പിയാരും കുറച്ച് സുഹൃത്തുക്കളും ചേർന്ന് കൊച്ചി സർക്കാരിന്റെ 1113 ലെ ആക്ട് 10 പ്രകാരം രജിസ്റ്റർ ചെയ്ത സംഘം 1949 മാർച്ച് 11 മുതൽ പ്രവർത്തനം ആരംഭിച്ചു .എ . സി  രാമൻ കുട്ടി തിരഞ്ഞെടുക്കപ്പെട്ട  ആദ്യത്തെ പ്രെസിഡന്റായി .പ്രെസിഡന്റിൻറെ സ്ഥലത്തും കുട്ടനെല്ലൂർ ഗ്രാമീണവായനശാലയിലമൊക്കെയായി പ്രവർത്തിച്ച സംഘം  കൃഷി ,കച്ചവടം , കുടിൽ വ്യവസായം ,സാധാരണക്കാർക്ക് 
സാധനങ്ങൾ  വിലകുറച്ചു കിട്ടുന്നതിനുള്ള  ഡിപ്പാർട്മെന്റൽ  സ്റ്റോർ എന്നിവ നടത്തുകയോ ധനസഹായം  നൽകുകയോ  ചെയ്ത്  ഗ്രാമീണ ഉന്നമനമാണ് ലക്ഷ്യമാക്കിയത് .ബാലാരിഷ്ടതകൾ സഹകരണത്തിന്റെ കെട്ടുറപ്പിൽ മറികടന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും വായ്‌പ നൽകുകയും ചെയുക എന്ന ബാങ്കിങ് ഇടപാടിനൊപ്പം നാടിൻറെ സ്പന്ദനവും തൊട്ടറിഞ്ഞപ്പോൾ നാട്ടുകാരുടെ ബാങ്കായി ഉയരാൻ അധികനാൾ വേണ്ടിവന്നില്ല .കുട്ടനെല്ലൂർ യുവജനസമിതി സൗജന്യമായി നൽകിയ 26 സെന്റ്‌ സ്ഥലം വില്പന നടത്തിയ പണം കൊണ്ടാണ് സ്വന്തമായി ഒരു ഓഫീസ് എന്ന സ്വപ്നസാക്ഷ്കാരത്തിന്  ഇന്ന് ഹെഡ്ഓഫീസ് സ്ഥിതി ചെയുന്ന 10 സെൻറ് സ്ഥലം വാങ്ങിയത് .
1965 ലാണ്  കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കായി മാറിയത് .ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം രണ്ട്‌ ഘട്ടങ്ങളിലായാണ് നടന്നത്പൂർത്തിയായ  ഒന്നാമത്തെ കെട്ടിടം 1972 മാർച്ച് 25 ന് അന്നത്തെ സഹകരണ വകുപ്പ് മന്ത്രി എൻ .കെ  ബാലകൃഷ്ണനും രണ്ടാമത്തെ   കെട്ടിടം 1988 ജനുവരി 30 ന് കൃഷി മന്ത്രിയായിരുന്ന വി .വി  രാഘവനും ഉത്‌ഘാടനം ചെയ്തു .
ചിട്ടയായ ബാങ്കിങ് പ്രവർത്തനങ്ങൾക്കൊപ്പം വൈവിധ്യവത്കരണത്തിലൂടെയും പ്രവർത്തനം ഊർജിതമാക്കിയ ബാങ്കിന്  പിന്നെ  തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല .നിക്ഷേപ സമാഹാരസമാഹരണത്തോടൊപ്പം ജനോപകാരപ്രദമായ ലോണുകളും പ്രധാന ആകർഷണമായി . സ്വയം തൊഴിൽ വായ്‌പ, വാഹനവായ്‌പ, ഗൃഹോപകരണ വായ്‌പ, സ്വർണ പണയ വായ്‌പ വസ്തു പണയ വായ്‌പ, എന്നിവയിലായി 172  കോടി രൂപയോളം വായ്‌പയായി  നൽകിയിട്ടുണ്ട് .ഗ്രൂപ്പ് ഡെപ്പോസിറ്റ് ക്രെഡിറ്റ് സ്കീം എന്ന ചിട്ടിയും ജന സമിതി നേടിയതാണ്  . വളം ഡിപ്പോ ,റേഷൻ ഷോപ് , നീതി സ്റ്റോർ , പാചക വാതക വിതരണം തുടങ്ങിയവയിലൂടെയും അതാത് കാലത്ത് സാമൂഹിക ഇടപെടൽ നടത്തിയിരിക്കുന്നു . കൂടാതെ അപകടമരണ ഇൻഷുറൻസും ലോക്കർ സൗകര്യം ഏർപ്പെടുത്തിയതും ജനങ്ങളെ കൂടുതൽ ബാങ്കിനോട്  അടുപ്പിച്ചു.2002  മുതൽ ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡിൽ വിജയ യാത്ര തുടരുന്ന ബാങ്കിന്  വെസ്റ്റ് അഞ്ചേരി, അഞ്ചേരി ചിറ , പടവരാട് എന്നിവടങ്ങളിൽ ബ്രാഞ്ചുകളുണ്ട്. ബാങ്കിങ്  ഇതര മേഖലയിൽ ഉറച്ച ചുവടുവെപ്പായി 2002  ൽ  അഞ്ചേരിച്ചിറ ബ്രാഞ്ച്  ബിൽഡിംഗ് ആരംഭിച്ച  നീതി മെഡിക്കൽസ് പ്രേദേശത്തെ  നിർധന രോഗികൾക്കു കാരുണ്യ സ്പർശമായി. ഇതിന്റെ തുടർച്ചയായി 2010  ൽ ഇവിടെ  മെഡിക്കൽ ലാബും 2015 ൽ വെസ്റ്റ് അഞ്ചേരിയിൽ നീതി മെഡിക്കൽസും ആരംഭിച്ചു .അവശത അനുഭവിക്കുന്ന രോഗികൾക്കും , കാൻസർ രോഗികൾക്കും നൽക്കുന്ന ധനസഹായം , റോഡ് അപകടങ്ങളിൽ സൗജന്യ സേവനം നൽകുന്ന എല്ലാ സജീകരണങ്ങളോടും കൂടിയ ആംബുലൻസ് എന്നിവയൊക്കെ നന്മയുടെയും സഹജീവി സ്നേഹത്തിന്റെയും അടയാളങ്ങൾ കൂടിയാകുന്നു .
അഞ്ചേരിച്ചിറയിലെ സൂപ്പർമാർക്കറ്റ്  ,വെസ്റ്റ് അഞ്ചേരിയിലെ പടക്കക്കട എന്നിവയും ജനശ്രദ്ധ നേടിയവയാണ്. ഏറ്റവും  കൂടുതൽ തട്ടിപ്പും കൊള്ളലാഭവും  കൊയ്യുന്ന പടക്ക വിപണിയിൽ ബാങ്കിന്റെ ഇടപെടൽ  ഒരു സ്ഫോടനം  ഉണ്ടാക്കി .പുറത്തു നിന്ന് വാങ്ങുന്ന രണ്ടു കവർ പടക്കത്തിന്റെ അതെ വിലക്ക് അഞ്ചു കവർ പടക്കം ബാങ്കിന്റെ  നീതി പടക്കക്കടയിൽ നിന്ന് ലഭിച്ചപ്പോൾ ഉപഭോക്താവിന്റെ  മുഖത്തും പ്രകാശം. ഉത്സവ  സീസൺ ആരംഭിക്കുന്ന ഒക്ടോബറിൽ തുടങ്ങി വിഷു വരെ ആറുമാസത്തിലേറെ നീതി പടക്ക കടയിൽ കച്ചവടം പൊടിപൊടിക്കുന്നു . സഹകരണ മേഖലയിൽ തന്നെ ഇങ്ങനെ ഒന്ന് ആദ്യത്തെ ആണ്  .
സമൂഹത്തിന്റെ ഉന്നതിക്ക് എന്നും പ്രാധാന്യം നിൽക്കുന്ന ബാങ്ക് ഒല്ലൂർ മേൽപ്പാല നിർമാണത്തിന് ഒരു ലക്ഷം രൂപ നൽകിയിട്ടുണ്ട് . മരിയാപുരം എൽ . പി  സ്കൂളിലെ ക്ലാസ് മുറികൾ  നവീകരിക്കാൻഅഞ്ചു ലക്ഷം രൂപയും ഒല്ലൂർ ഹൈ സ്കൂൾ പുനരുദ്ധാരണത്തിന് പ്രേത്യക ധനസഹായവും നൽകി. മാതൃകയാകുന്നതിനോടൊപ്പം പഠനത്തിലും കായിക ശേഷിയിലും മികവ് പുലർത്തുന്ന ബാങ്ക് പരിധിയിലെ വിദ്യാർത്ഥികൾക് ക്യാഷ് അവാർഡും 1000 കുട്ടികൾക്കു പഠനോപകരണ കിറ്റും എല്ലാ വർഷവും വിതരണത്തെ ചെയ്യുന്നു .
കാ ർഷിക മേഖലക് കരുത്ത്  പകരുന്നതിനു ബാങ്കിന്  കീഴിലുള്ള 45  ഓളം എസ് . എ ച്ച് . ജി  ഗ്രൂപ്പുകൾക്കിടയിൽ ജൈവപച്ചക്കറി കൃഷിക്ക് പ്രോത്സാഹനവും നൽകിവരുന്നു .
അംഗങ്ങൾക്  ഡിവിഡന്റ് നല്കുന്നതിനോടൊപ്പം ഇൻഷുറൻസ് പരിരക്ഷ , മരണാന്തര സഹായം തുടങ്ങിയ ക്ഷേമനടപടികളിലൂടെ എല്ലാവരെയും ചേർത്ത് പിടിക്കുന്ന ബാങ്കിന് കീഴിൽ 31  സ്ഥിരം  ജീവനക്കാരും 50  ൽ ഏറെ താത്കാലിക ജീവനകരും ഉണ്ട്. 
സ്വപ്ന പദ്ധതിയായ കോർപറേറ്റ്  ഓഫീസിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമാണത്തിന് പാടവരാട് 50 സെന്റ്‌ സ്ഥലം വാങ്ങിയിട്ടുണ്ട് .കോൺഫറൻസ് ഹാൾ ഓഡിറ്റോറിയും , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് , ബ്രാഞ്ച് ഓഫീസ് എന്നിവയോടെയാണ് ഇതിന്റെ രൂപ കല്പന .
പ്രസിഡന്റ് റിക്‌സൺ പ്രിൻസിനൊപ്പം വൈസ്  പ്രസിഡന്റ് എം . ആർ  രാജേഷ് , അമ്പിളി സതീശൻ , ജിന്റോ ആൻ്റണി , ഷീജ ഡെയ്‌സൺ ,ജോൺ  വാഴപ്പിള്ളി  , ടി  എസ്  വാസു , കെ . എസ്  അജി , ദീപ ബിജു  ,കെ . ടി  ശശീധരൻ , രസ്ന രാമകൃഷ്ണൻ എന്നീവർ ചേർന്നതാണ്‌ ഇപ്പോഴത്തെ ഭരണ സമിതി . സെക്രട്ടറി  ആന്റോ  ഫ്രാൻസിസ് .                    

വളർച്ചയുടെ പടവിൽ കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് 

വിപ്ലവ പോരാട്ടങ്ങൾക് സാക്ഷ്യം  വഹിച്ച കണ്ണൂരിന്റെ മണ്ണിൽ സഹകരണ വിപ്ലവം തീർക്കുകയാണ് കൂത്തുപറമ്പ് സഹകരണ റൂറകൾ ബാങ്ക്. സുതാര്യതയും പ്രതിബദ്ധതയും മുഖമുദ്രയാക്കിപ്രവർത്തിക്കുന്ന ബാങ്ക് നാടിന്റെ വികസന രംഗത്തും സാമൂഹിക സേവന രംഗത്തും ഇന്ന് നിറസാന്നിധ്യമാണ് .1946 സെപ്റ്റംബറിൽ കൂത്തുപറമ്പ് കേന്ദ്രമാക്കി ഐക്യ നാണയസംഘമായി തുടങ്ങിയ സംഘ മാണ് പിന്നീട്  കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് ആയി മാറിയത് .ആദ്യ കാല ഭരണ സമിതി ദീർഘ വീക്ഷണത്തോടെ നടത്തിയ പ്രവർത്തനങ്ങൾ ബാങ്കിന്റെ വളർച്ചയിൽ നിർണായക  ചുവടുവെപ്പായി .ഭൂരിഭാഗം  വരുന്ന സാധാരണകാരായ അംഗങ്ങൾക്കും ഗുണകരമായ പദ്ധതികളാണ് ഇവർ  മുന്നോട്ടുവെച്ചത് .കർഷകർക്കും തൊഴിലാളികൾക്കും ഒപ്പം ചേർന്ന് പ്രവർത്തിക്കാനായത് നേട്ടമായി .ഇത് ജനങ്ങൾക്കിടയിൽ വളരെ വേഗത്തിൽ വിശ്വാസം നേടിയെടുക്കാൻ സഹായിച്ചു .ഇവിടെ നിന്നാണ് ബാങ്കിന്റെ വളർച്ച തുടങ്ങുന്നത് .74  വർഷം  ഇപ്പുറത്തേക് തിരിഞ്ഞു നോക്കുമ്പോൾ  അഭിമാനിക്കാൻ നേട്ടങ്ങൾ ഏറെ .
കൂത്തുപറമ്പ്, കോളയാട് ,കണ്ണവം,ചെറുവാഞ്ചേരി ,മാനന്തേരി , കണ്ടംകുന്ന് ,പാതിരിയാട് ,പടുവിലായി ,മാങ്ങാട്ടിടം , കോട്ടയം മലബാർ പാട്യം എന്നീ 11 വില്ലേജുകളിലായി ബാങ്കിന്റെ പ്രവർത്തനപരിധി വ്യാപിച്ചു കിടക്കുന്നു .പ്രവർത്തന പരിധി പോലെ വിപുലമാണ് പ്രവർത്തനങ്ങളും അംഗങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വിവിധ വായ്‌പ പദ്ധതികൾ ബാങ്ക് ആവിഷ്കരിച്ചിട്ടുണ്ട് .ഹ്രസ്വകാല  , ദീർഘകാല വായ്‌പകൾ ഇതിൽ പെടുന്നു .തവണ വായ്‌പ ,സ്വർണ വായ്‌പ ,വ്യക്തിഗത വായ്‌പ കാർഷിക വായ്‌പ , വാഹന വയ്പ ,വിദ്യാഭാസ വായ്‌പ  തുടങ്ങിയ ലോണുകളെല്ലാം ബാങ്ക് നൽകുന്നു സ്വാശ്രയ  സംഘങ്ങൾ കുടുംബ ശ്രീ യൂണിറ്റുകൾ , അയൽ  കൂട്ടങ്ങൾ ,എന്നിവക്കും ലോണുകൾ  നൽകുന്നുണ്ട് .
ഉപഭോക്താവിന്റെ താല്പര്യം അനുസരിച്ച് വിവിധ നിക്ഷേപ പദ്ധതികൾ ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട് .നിക്ഷേപ  വായ്‌പ പദ്ധതികളിൽ കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന് ഗണ്യമായ നേട്ടം  കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട് .നിലവിൽ 191 കോടിയാണ് നിക്ഷേപം .
എല്ലാ ബ്രാഞ്ചിലും മണിയായി ട്രാൻസ്ഫർ സൗകര്യം  ഒരുക്കിയിട്ടുണ്ട് .. ലോക്കർ സൗകര്യത്തിനു  പുറമെ മൊബൈൽ ബാങ്കിങ് ,ആർ .ടി .ജി.എസ് ,എൻ .ഇ .എ .എഫ് .ടി തുടങ്ങിയ ആധുനിക സംവിധാനങ്ങളും ബാങ്കിൽ ഉണ്ട് എല്ലാ സൗകര്യങ്ങളോടും കൂടിയ ബാങ്കിന്റെ പടുകൂറ്റൻ ഓഡിറ്റോറിയം കൂത്തുപറമ്പിൽ പാറാലിൽ പ്രവർത്തിക്കുന്നു . 1000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഓഡിറ്റോറിയത്തിൽ 400 പേർക്ക്  ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാല ,കിച്ചൺ തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഉണ്ട് . മിതമായ വാടകക്കാണ്  ഓഡിറ്റോറിയം നൽകുന്നത് .നാലേകാൽ കോടി രൂപ ചെലവഴിച്ചാണ്ആഡിറ്റോറിയം  നിർമിച്ചത് .ബാങ്കിന്റെ പ്രേവർത്തന പരിധിക്ക് അനുസൃതമായി ബ്രാഞ്ചുകളും പ്രവർത്തിക്കുന്നു. കൂത്തുപറമ്പിലെ മെയിൻ ബ്രാഞ്ചിന് പുറമെ അഞ്ചരക്കണ്ടി ,മെരുവമ്പായി ,മാനന്തേരി ,കോളയാട് കായലാട് ,കൂത്തുപറമ്പ് ,പാറാൽ, മമ്പറം ,ചിറ്റാരിപ്പറമ്പ് ,വലിയവെളിച്ചം എന്നിവടങ്ങളിലായി ബാങ്കിന് 12 ബ്രാഞ്ചുകൾ ഉണ്ട് .പരിധിയിലുള്ള 11  വില്ലേജുകളിലും ശാഖകൾ പ്രവർത്തി ക്കുന്നു എന്നതും ബാങ്കിനെ കൂടുതൽ ജനകീയമാക്കുന്നു .
വി രാജൻ മാസ്റ്റർ ,പ്രസിഡന്റ് ആയ ഭരണസമിതിയിൽ സി . ബാലൻ (വൈസ് പ്രസിഡന്റ് ), കെ രവീന്ദ്രൻ ,കൊടുവള്ളി കൃഷ്ണൻ ,പി ബാലൻ നബ്യാർ , വി .കെ ബലരാമൻ ,വി .ഗീത ,എൻ . ഷീന ,എം  പ്രേമദാസൻ , പി . ചന്ദ്രൻ എന്നിവർ അംഗങ്ങളാണ് . ടി . പി യമുനയാണ്  സെക്രട്ടറി .സാമൂഹിക സേവനത്തിനു പ്രാധാന്യം  നൽകി ബാങ്കിനെ മുന്നോട്ടു നയിക്കാൻ ഭരണ സമിതി പ്രത്യകം  ശ്രദ്ധിക്കുന്നു .അതുതന്നെയാണ് കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ വിജയവും .
ബാങ്കിനെ വളർച്ചയിലേക്ക് നയിക്കുന്നതിലും  വിജയ പാതയിൽ മുന്നോട് കുത്തിക്കുന്നതിനും എൺപതോളം  വരുന്ന ജീവനക്കാരുടെ പങ്ക് വളരെ വലുതാണ് .ഏഴു  പതിറ്റാണ്ടു നീണ്ട ബാങ്കിന്റെ സേവന പാരമ്പര്യം അതിനു കരുത്തു പകരുന്നു കാലങ്ങളായി ലാഭകരമായി പ്രവർത്തിക്കുന്ന ബാങ്ക് ഇപ്പോൾ ക്ലാസ് വൺ സൂപ്പർ ഗ്രേഡ് പദവി  സ്വന്തമാക്കിയിരിക്കുന്നു 
കൂത്തുപറമ്പിന്റെ സാമ്പത്തിക രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും ജന വിശ്വാസം കൈമുതലാക്കി കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് നിർണായക ശക്തിയായി നിലകൊള്ളുമ്പോൾ അത് നാടിനു അഭിമാനവും ആത്മ വിശ്വാസവും പകരുകയാണ് 



 



പഴമയുടെ  പ്രൗഢിയിൽ  മങ്കട സർവീസ് സഹകരണ ബാങ്ക് 

മത സൗഹാർദ്ദത്തിനു  പേരുകേട്ട വള്ളുവനാടിൻറെ ആസ്ഥാനമായ മങ്കടയിൽ ,വികസന മോഹങ്ങൾക് അടിത്തറയിട്ട ജനമുന്നേറ്റമാണ് മങ്കട സർവീസ് സഹകരണ ബാങ്കിൻറെ ആവിർഭാവത്തിനു തുടക്കം കുറിച്ചത് . സ്വാതന്ത്ര്യ സമരചരിത്രത്തിലെ നിർണായക വഴിത്തിരിവായ മലബാർ കലാഭത്തിന്റെ അലയൊലികൾ തെല്ലുമേശാതെ മേധ സൗഹാർദ്ദത്തിനു  പേരുകേട്ട പാരമ്പര്യമാണ് മങ്കടക്കുള്ളത് . കൃഷിയെമാത്രം  ആശ്രയിച്ചു ജീവിച്ച പഴയ തലമുറയുടെ കൂട്ടായയത്നമാണ് കാർഷികാവശ്യങ്ങൾക്കായി സഹകരണസംഘത്തിന്റെ രൂപീകരണത്തിന് അരങ്ങൊരുക്കിയത്  .                                       മങ്കട വിവിധോദ്ദേശ്യ ഐക്യനാണയ സംഘമായി രൂപീകരിച്ചാണ് തുടക്കം കുറിച്ചത്  .1912 മെയ് 19 ന് രജിസ്റ്റർ ചെയ്ത് ജൂൺ 22 പ്രവർത്തനമാരംഭിച്ച ഐക്യനാണയ സംഘം  1964 ൽ മങ്കട സർവീസ് സഹകരണസംഘമായി മാറി മുന്നോട്ട്പുതിയ ചുവടു വെച്ചു . മാർച്ച് 3  ന് പ്രവർത്തനം തുടങ്ങി  .എം  . എ  .എസ്   നാരായണ അയ്യർ ചെയർമാനും  , തയ്യിൽ അബ്‌ദുറഹിമാൻ ഹാജി , മീനേടത്ത്‌ ഗോവിന്ദൻ നായർ ,പി  മുഹമ്മദ് എന്നിവർ അംഗങ്ങളായ പ്രേമോട്ടിങ്  കമ്മറ്റിയാണ് അക്കാലത്ത് പ്രേവർത്തനങ്ങൾക്ക് നേതൃത്വം  നൽകിയത് .  
 1964 ജൂൺ 15 ന് സംഗം മങ്കട സർവീസ് സഹകരണ ബാങ്കായി അപ്ഗ്രേഡ് ചെയ്തു  . എം . എസ് നാരായണ അയ്യർ  തന്നെയായിരുന്നു .പ്രസിഡന്റ് . തയ്യിൽ അബ്‌ദുറഹിമാൻ ഹാജി , എം ശങ്കരനാരായണൻ നായർ ,തയ്യിൽ കുഞ്ഞു മുഹമ്മദ് ഹാജി , പി കമ്മപ്പ ഹാജി എന്നിവരായിരുന്നു ആദ്യ ഭരണസമിതി അംഗങ്ങൾ . തുടക്കത്തിൽ നിക്ഷേപത്തിന്റെ അഭാവം ബാങ്കിന്റെ വളർച്ചയെ കാര്യമായി ബാധിച്ചിരുന്നു . എങ്കിലും 1966 ൽ  മങ്കട അങ്ങാടിക്ക്  സമീപം 26 സെന്റ് സ്ഥലം വാങ്ങുകയും 67  ൽ കെട്ടിടം നിർമ്മിച്ചു പ്രവർത്തനം അവിടേയ്ക്കു മാറുകയും ചെയ്തു 
 1985 വരെ  കേന്ദ്ര ബാങ്കിന്റെ സഹകരണ ഫണ്ടിനെ  ആശ്രയിച്ചായിരുന്നു പ്രവർത്തിച്ചു വന്നിരുന്നത് . എന്നാൽ അതാത് കാലത്തെ പ്രെസിഡന്റ്മാരുടെയും ഭരണസമിതിയുടെയും കാര്യക്ഷമമായ പ്രവർത്തനങ്ങളും ഇച്ഛാശക്തിയും ബാങ്കിന്റെ വളർച്ചയുടെ ഗ്രാഫ് മുകളിലേക്കുയർത്തി .നാരായണ അയ്യർക്കു പുറമെ കൊടോള്ളി വേലായുധൻ നായർ ,കെ  ഗംഗാധര മേനോൻ ,ആലുങ്ങൽ ആലവി ,സി  മുഹമ്മദ് മാസ്റ്റർ, തയ്യിൽ അബ്‌ദുറഹിമാൻ , പി .കെ  കുഞ്ഞിമോൻ , സി .കെ മുഹമ്മദ് കുട്ടി ,തയ്യിൽ അബ്ദുൽ സലാം ,പുള്ളേക്കം തൊടി ഖാലിദ് ,കാരയിൽ  സെയ്താലികുട്ടി ,അഡ്വ .കുഞ്ഞാലി തുടങ്ങിയ മുൻപ്രസിഡൻറ്മാരെല്ലാം വിലപ്പെട്ട  സംഭാവനകളാണ് ബാങ്കിന് നൽകിയത് .ദീർഘ കാലം സെക്രട്ടറി ആയിരുന്ന എം  രാധയുടെ  നേതൃത്വ പരമായ  ഇടപെടലുകളും  സ്ഥാപനത്തിന്റെ വളർച്ചയെ സഹായിച്ചിട്ടുണ്ട് .
  മങ്കട പഞ്ചായത്തിലെ ആറു വാർഡുകൾ ആണ് ബാങ്കിന്റെ പ്രവർത്തന പരിധി . പ്രവർത്തനം വിപുലമാക്കാൻ നാല് ബ്രാഞ്ചുകളും പ്രവർത്തിക്കുന്നുണ്ട് . ഒരു നീതി മെഡിക്കൽ  സ്റ്റോറും ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി ഉണ്ട് .
   നിലവിൽ 94 കോടി ഡെപ്പോസിറ്റും 61 കോടി ലോണും 8 കോടി ബോറോവിങ്‌സും (കാർഷികം  ) 52 കോടി ഇൻവെസ്റ്റ്മെന്റും ,120 കോടി  പ്രവർത്തന മൂലധനവും  ബാങ്കിനുണ്ട്‌  .                                      
1999  മങ്കട അങ്ങാടിയിൽ ആറ് സെന്റ് സ്ഥലം  വാങ്ങി ഐ സി ഡി പി സ്‌കീമിൽ ഉൾപ്പെടുത്തി ഗോഡൗണോടു  കൂടി ഇരുനില കെട്ടിടം പണിത് ആസ്ഥാനം പുതിയ കെട്ടിടത്തിക്കലേക്കു മാറ്റി . പഴയ  ബാങ്ക് കെട്ടിടത്തിൽ  ഇപ്പോൾ മങ്കട പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചു വരുന്നു . 
   ആധുനിക ബാങ്കിങ് സംവിധാനങ്ങളായ കോർബാങ്കിങ് ,ആർ .ടി ജി .എസ് , എൻ ,എൻ .ഇ എഫ് ടി ,വെസ്റ്റേൺ മാണി ട്രാൻസ്ഫർ ,മൊബൈൽ ബാങ്കിങ് , ഇ- പാസ് ബുക്ക് , മൊബൈൽ റീചാർജിങ് എന്നിവ ബാങ്കിൽ നിലവിലുണ്ട് .
   സാമൂഹിക രംഗത്തും ശക്തമായി ഇടപെടുന്ന മങ്കട ഗവണ്മെൻറെ ഹൈസ്കൂളിലെ 3500 കുട്ടികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് മുന്നിട്ടറിങ്ങിയത് കാരുണ്യത്തിന്റെ നിറവായി .ജനകീയ പ്രശ്നങ്ങളിൽ  സത്വര പാരിഹാരത്തിനു ഇപ്പോഴും ശ്രമിക്കുന്ന ബാങ്ക് മങ്കട താലൂക്ക് ആശുപത്രി ഉൾപ്പടെ വിവിധ പൊതു സ്ഥാപനങ്ങളെ സഹായിക്കാൻ മുന്നിലുണ്ട് .നിർധാരരായ രോഗികൾക്ക് ചികിത്സ ധനസഹായം ,മിടുക്കരായ വിദ്യാർത്ഥിക്കൾക്ക് പഠനാവശ്യത്തിന് സാമ്പത്തിക സഹായം , മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് എന്നിവയെല്ലാം നൽകി നാടിൻറെ സ്വന്തം ബാങ്കാവുന്നു .കുട്ടികളിലെ സമ്പാദ്യശീലം വർധിപ്പിക്കാൻ 3000 വിദ്യാർത്ഥികളുടെ സ്റ്റുഡൻറ് ഡെപ്പോസിറ്റും ബാങ്കിലുണ്ട് .
   കുടുംബശ്രീ  ഗ്രൂപ്പുകൾക്ക് മാത്രം രണ്ടു കോടിയുടെ ലിങ്കേജ് വായ്‌പ  നൽകിയിട്ടുണ്ട് .മുറ്റത്തെ മുല്ല  പദ്ധതി പ്രകാരം 60 ലക്ഷം രൂപവരെ വായ്‌പയായി നൽകിയിട്ടുണ്ട് .
                              


 



കാരാപ്പുഴ സഹകരണ ബാങ്കിന്റെ വിജയഗാഥ 


കേരളത്തിൽ സഹകരണ പ്രസ്ഥാനം രൂപം  കൊള്ളുന്നതിന്‌ ഏകദേശം അരനൂറ്റാണ്ട്  മുൻപുതന്നെ സഹകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട തിരുവിതാംകൂറിലെ ഏറ്റവും പഴക്കം ചെന്ന സഹകരണ സ്ഥാപനമാണ്"കാരാപ്പുഴ സർവീസ് സഹകരണ ബാങ്ക്" .2019ൽ  ശതാബ്ദി ആഘോഷിക്കുന്ന ബാങ്ക് കോട്ടയം ജില്ലയിലെ മുൻനിര ബാങ്കുകളിലൊന്നായി മുന്നേറുമ്പോൾ എന്നും സാധാരണകാർക്കൊപ്പം നില്കുന്നതിനുള്ള ജനങ്ങളുടെ അംഗീകാരം കൂടിയാവുന്നു അത്.
 1919 ൽ നായർ പരസ്പര സഹായ സഹകരണ സംഘമായി ആരംഭിച്ച സ്ഥാപനം വളർച്ചയുടെ  ഓരോ ഘട്ടങ്ങളിലും ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്താണ് ഒരു നൂറ്റാണ്ടു നീണ്ട പ്രവർത്തനകാലഘട്ടം പൂർത്തിയാക്കിയത്.
1980ൽ  ജപ്തിയുടെ ഘട്ടത്തിലെത്തിയ   ബാങ്ക്, ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനവും ജനങ്ങളുടെ നിർലോഭമായ സഹകരണവും വഴി പ്രതിസന്ധിയെ  അതിജീവിച്ച്,വളർച്ചയുടെ ഉന്നതിയിലേക്ക് കുതിച്ചു .തൊഴിലില്ലായ്മ വേതനം വിതരണം ചെയ്യുക വഴി ബാങ്കിൽ അക്കൗണ്ട് വർദ്ധിപ്പിക്കുകയും ഇതിലൂടെ നിക്ഷേപ സമാഹരണം നടത്തുകയും ചെയ്താണ് പ്രതിസന്ധിയെ  മറികടന്നത്. അത് കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിൻറെ വളർച്ചയിലെ നാഴികക്കല്ലായി മാറി പിന്നീടങ്ങോട്ട്ങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല .
കോട്ടയം മുൻസിപ്പാലിറ്റിയിലെ 13 വാർഡുകൾ പ്രവർത്തന പരിധിയുള്ള  ബാങ്കിന്റെ ഹെഡ് ഓഫീസ് തിരുവാതുക്കലിൽ പ്രവർത്തിച്ചുവരുന്നു .കാരാപ്പുഴ (മെയിൻ ബ്രാഞ്ച് ),താഴത്തങ്ങാടി ,തിരുനക്കര എന്നിവടങ്ങളിലായി  മൂന്നു ശാഖകളും ബാങ്കിനുണ്ട്. ഹെഡ് ഓഫീസും എല്ലാ ശാഖകളും പൂർണമായി കമ്പ്യൂട്ടർവൽക്കരിച്ചതും ശീതീകരിച്ചതുമാണ്.വിവിധ വായ്പ്പകൾക്കു  പുറമെ നിക്ഷേപ  പദ്ധതികളും ചിട്ടിയും ബാങ്ക് നടത്തിവരുന്നു. ഹെഡ് ഓഫീസ് ബിൽഡിങ്ങിൽ കാസ്കോ എന്ന പേരിൽ ബാങ്കിന്റെ സൂപ്പർമാർക്കറ്റ്  പ്രവർത്തിക്കുന്നു . നിരവധി നിർധന രോഗികൾക്ക് സ്വാന്തന സ്പർശമായ നീതി മെഡിക്കൽസും ബാങ്കിന്റെ അനുബന്ധസ്ഥാപനമായുണ്ട്.
120 കോടി രൂപ  നിക്ഷേപവും 100 കോടി രൂപ വായ്പയുമുള്ള ബാങ്കിൻറെ  ഓഹരി മൂലധനം 2.75 കോടി  രൂപയാണ്. ക്ലാസ് വൺ  സ്പെഷ്യൽ ഗ്രേഡ് പദവിയുള്ള ബാങ്ക് 30 വർഷമായി ലാഭത്തിൽ പ്രവർത്തിച്ചുവരുന്നു. പോയവർഷങ്ങളിൽ 25 ശതമാനം വരെ ഡിവിഡൻറ് അംഗങ്ങൾക്ക് ലാഭവിഹിതമായി നൽകിയിട്ടുണ്ട്. കോട്ടയം നഗരത്തിലെ ഇടത്തരക്കാരും സാധാരണക്കാരുമായ തൊഴിലാളികൾ, വീട്ടമ്മമാർ, സ്വകാര്യ അർദ്ധ സർക്കാർ സ്ഥാപന  ജീവനക്കാർ, ചെറുകിട കച്ചവടക്കാർ എന്നിങ്ങനെ സമൂഹത്തിലെ നാനാ തുറകളിലുള്ള വലിയൊരു ജനവിഭാഗത്തിന് ഒരു നൂറ്റാണ്ടുകാലത്തോളം താങ്ങും തണലുമായിനിന്ന ബാങ്കിന്റെ പ്രവർത്തന വിജയം ഈ നാടിൻറെ ചരിത്രം കൂടിയാണ്.
അതാതു സമയങ്ങളിൽ നാടിൻറെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ബാങ്ക് പ്രദേശത്തിന്റെ വികസനത്തിലും നാട്ടുകാരുടെ ക്ഷേമ പ്രവർത്തനങ്ങളിലും എന്നും മുന്നിലുണ്ട്. ജൈവ പച്ചക്കറി  കൃഷി പ്രോത്സഹിപ്പിക്കുന്നതിനായി മേൽത്തരം പച്ചക്കറി വിത്തുകൾ സൗജന്യമായും ഗ്രോബാഗുകൾ സൗജന്യ നിരക്കിലും ബാങ്ക് വിതരണം ചെയ്തുവരുന്നുണ്ട്. ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള
ഗവണ്മെന്റ്എയ്ഡഡ് സ്കൂളുകളിലെ അർഹരായ വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും പഠനോപകരണങ്ങൾ സൗജന്യമായി വിതരണം ചെയുന്നു. എല്ലാ വർഷവും ഏറ്റവും നല്ല കർഷകരെ വിവിധ വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുകയും ആദരിക്കുകയും ചെയ്യാറുമുണ്ട്.
 ചിട്ടയായ പ്രേവർത്തനവും വിശ്വാസ്യതയും സുതാര്യതയും കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിനെ ജനപ്രിയ ബാങ്കാക്കി മാറ്റുന്നു .

ഇരിങ്ങാലക്കുട ബ്ലോക്ക് മൾട്ടിപർപ്പസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി

തൃശൂർ മാപ്രാണത്ത് സ്ഥിതി ചെയ്യുന്ന  "ഇരിങ്ങാലക്കുട  ബ്ലോക്ക് മൾട്ടിപർപ്പസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി "പ്രവർത്തന മികവുകൊണ്ടും ഉറച്ച കൂട്ടായ്മ കൊണ്ടും വിജയം കൈവരിച്ച സംഘമാണ്. നാടിൻറെ വികസനത്തിലൂടെ നാട്ടുകാരുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മാപ്രാണം സ്വദേശികളായ കുറച്ചു സുമനസ്സുകളുടെ  പ്രയത്നത്തിൽ നിന്നാണ് സംഘത്തിന്റെ രൂപീകരണം .അധികം താമസിയാതെ 2004 ഒക്ടോബർ 27 ന് ഇരിഞ്ഞാലക്കുട ബ്ലോക്ക് മൾട്ടിപർപ്പസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ സംഘം സ്‌ഥാപിതമായി ആന്റോ പെരുമ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ ദീർഘ വീക്ഷണത്തോടെയുള്ള കാര്യക്ഷമമായ നടപടികൾ ആണ് സൊസൈറ്റിക്ക് ജനകീയമുഖം നൽകിയത് .8191091 രൂപ മൂലധനവും 264 ഓഹരിയുടമകളുമായി പ്രവർത്തനം ആരംഭിച്ച സൊസൈറ്റി അംഗങ്ങളുടെ കഠിന പ്രയത്നത്തിലൂടെ മുന്നേറുകയായിരുന്നു .സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ആശ്വാസം പകരാനും എന്നും മുന്നിലുള്ള സംഘത്തിന്റെ അടിത്തറയും ഈ ബഹുജന വിശ്വാസമാണ് .നിക്ഷേപ സമാഹരണവും സേവന പ്രവർത്തനങ്ങളും ഒരു പോലെ ഊർജിതമാക്കി വികസനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും നിറവേറ്റി ഇരിഞ്ഞാലക്കുട ബ്ലോക്ക് മൾട്ടി പർപ്പസ് കോ -ഓപ്പറേറ്റിവ് സൊസൈറ്റി പുതിയൊരു വിജയഗാഥ രചിക്കുകയാണ് .തയ്യൽ മെഷീൻ വായ്പ്പ ,ഗൃഹോപകരണ വായ്പ്പ ,ചെറുകിട കച്ചവടക്കാർക്കുള്ള വായ്പ്പ ,സ്വർണപ്പണയ വായ്പ്പ ,വസ്തു പണയ വായ്പ്പ എന്നിവയിലൂടെ സാമ്പത്തികമായി പിന്നോക്കം നിക്കുന്നവർക്ക് സഹായ ഹസ്തം നീട്ടി ഏതു സമയത്തും കയറിചെല്ലാവുന്ന സാമ്പത്തിക സ്ത്രോതസായി സംഘം മാറി .സമ്പാദ്യ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അംഗങ്ങൾക്ക് വിവിധതരം നിക്ഷേപ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട് .നിലവിൽ 27 ഗ്രൂപ്പ് ഡെപ്പോസിറ്റ് ആൻഡ് ക്രഡിറ്റ് സ്കീമുകൾ ഇവിടെയുണ്ട് .ഒരു നീതി മെഡിക്കൽ സ്റ്റോറും സംഘം ആരംഭിച്ചിട്ടുണ്ട് .15 വര്ഷം പിന്നിടുമ്പോൾ രണ്ടായിരത്തിനു താഴെ ഓഹരിയുടമകളും മതിയായ പ്രവർത്തന മൂലധനവും നിക്ഷേപവുമായി അതിദൂരം മുന്നിലാണ് ഇരിഞ്ഞാലക്കുട ബ്ലോക്ക് മൾട്ടി പർപ്പസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി .





മലബാറിന്റെ പെരുമയുയര്ത്തി അഞ്ചരക്കണ്ടി ഫാർമേഴ്‌സ് ബാങ്ക്

മലബാർ മേഖല മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലയളവിലാണ് അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സഹകരണ സംഘത്തിന്റെ തുടക്കം .ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കറുപ്പത്തോട്ടത്തിന്റെ ഉടമയായിരുന്ന ആർ .എ  .ബ്രൗൺ എന്ന സായിപ്പാണ്‌ ഇതിനു നാന്ദി കുറിച്ചത് .അഞ്ചരക്കണ്ടി കടം വായ്‌പ്പാ സഹകരണ സംഘം എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന ഈ സ്‌ഥാപനം 37 വർഷത്തെ പ്രവർത്തനത്തിന് ശേഷം 1950 ൽ വിവിധോദ്ദേശ്യ ഐക്യ നാണയ സംഘം എന്ന പേര് സ്വീകരിക്കുകയും 1959 ൽ ലാർജ് സൈസ് പ്രൈമറി കോ -ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ സൊസൈറ്റിയായി മാറുകയും ചെയ്തു .1961 ൽ അഞ്ചരക്കണ്ടി സർവീസ് സഹകരണ ബാങ്ക് ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു .സംസ്ഥാനത്തു നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന സഹകരണ ബാങ്കുകളെ തിരഞ്ഞെടുത്ത് ഫാർമേഴ്‌സ് ബാങ്കുകളാക്കി മാറ്റിയപ്പോൾ അഞ്ചരക്കണ്ടി സർവീസ് സഹകരണ ബാങ്കായിരുന്നു ഒന്നാമത് .അങ്ങനെ 1977 ഏപ്രിൽ ഒന്നു മുതൽ പേര് വീണ്ടും മാറി " അഞ്ചരക്കണ്ടി സർവീസ് സഹകരണ ബാങ്ക് "എന്നായി .അഞ്ചരക്കണ്ടി ബാങ്കിൽ നിലവിൽ 13567 എ ക്ലാസ് മെമ്പർമാരും 34457 ഡി ക്ലാസ് മെമ്പർമാരും ഉണ്ട് .295 ലക്ഷം ഓഹരി മൂലധനവും 258 കോടി രൂപ നിക്ഷേപവും 203  കോടി രൂപ വായ്പ്പാ നീക്കിയിരിപ്പുമുള്ള ബാങ്ക് ക്ലാസ് വൺ സൂപ്പർ ഗ്രേഡ് പദവിയിൽ കുതിക്കുകയാണ് .അഞ്ചരക്കണ്ടി കാവിൻമൂലയിലെ ബാങ്കിന്റെ നാല് നിലകളുള്ള ഹെഡ് ഓഫീസിൽ അത്യാധുനിക ബാങ്കിങ് സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട് .മെയിൻ ബ്രാഞ്ച് ,സഹകാരി വസ്ത്രാലയം ,സൂപ്പർമാർക്കറ്റ് ,എൽ .പി .ജി വിതരണ ഏജൻസി ,വളം ഡെപ്പോ ,നീതി മെഡിക്കൽ സ്റ്റോർ എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു .കര്ഷകരെ സഹായിക്കുന്നതിനായി ബാങ്ക് ആരംഭിച്ച കോക്കനട്ട് പ്രോസസിംഗ് കോംപ്ലക്സ് ഇന്ന് കണ്ണൂരിന്റെ അഭിമാനമാണ് .വെളിച്ചണ്ണക്ക് പുറമെ വെർജിൻ കോക്കനട്ട് ഓയിൽ ,തേങ്ങാപാൽ ,വിളക്കെണ്ണ ,മൂന്നുതരം ടോയ്‌ലറ്റ് സോപ്പ് എന്നിവയും സഹകാരി ലേബലിൽ വിപണിയിൽ ഇറക്കുന്നുണ്ട് .കർഷകർക്ക് എല്ലാ സഹായവും എത്തിക്കാൻ കർഷക സേവന കേന്ദ്രവും നഴ്സറിയും ബാങ്ക് ഒരുക്കിയിട്ടുണ്ട് .മിതമായ നിരക്കിൽ കർഷകർക്ക് വളം എത്തിക്കാൻ വിവിധയിടങ്ങളിൽ വളം വില്പന കേന്ദ്രവും ബാങ്ക് ഒരുക്കിയിട്ടുണ്ട് .എഫ് .എ .സി .ടി യുടെ വളം വില്പനക്കുള്ള പുരസ്‌കാരം നിരവധി തവണ ബാങ്ക് ഏറ്റുവാങ്ങിയിട്ടുണ്ട് .ബാങ്കിന്റെ നേതൃത്വത്തിലുള്ള സഹകാരി മെഡിക്കൽ യുണിറ്റ് ,ക്ലിനിക്ക് എന്നിവ നൂറുകണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമാണ് .പ്രവർത്തനം സുഗമമാക്കാനും സേവനം എല്ലാ വിഭാഗം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കാവിന്മൂല ( മെയിൻ ബ്രാഞ്ച് )മുഴപ്പാല ,കുഴിമ്പലോട് ,ചൂല,താഴെ കാവിന്മൂല ,പാളയം ,തട്ടാരിപ്പാലം ,പനയത്താംപറമ്പ് ,എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും പ്രവർത്തിക്കുന്നു .
അതാതു കാലത്തെ ഭരണ സമിതികളുടെ അർപ്പണബോധത്തോടെയുള്ള കഠിനാധ്വാനം അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സഹകരണബാങ്കിനെ സഹകരണത്തിന്റെ കരുത്തായി അടയാളപ്പെടുത്തി കഴിഞ്ഞിരിക്കുന്നു .